മുക്കം: തിരുവമ്ബാടി മണ്ഡലത്തിലെ പ്രധാന റോഡുകളിലൊന്നായ മണാശേരി ചുള്ളിക്കാപറമ്ബ് റോഡ് പ്രവൃത്തിയിലെ കൊടിയത്തൂര്‍ മുതല്‍ ചുള്ളിക്കാപറമ്ബ് വരെയുള്ള ഭാഗത്തെ പ്രവൃത്തി എങ്ങുമെത്താതെ നിലച്ചതോടെയാണ് വ്യാപാരികള്‍ പ്രത്യക്ഷ സമര പരിപാടികളിലേക്ക്. റോഡ് പ്രവൃത്തി ഉടൻ പൂര്‍ത്തിയാക്കണമെന്നും നാട്ടുകാരുടേയും വ്യാപാരികളുടേയും ദുരിതമകറ്റണമെന്നുമാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മുഹമ്മദ് ശരീഫ് അമ്ബലക്കണ്ടി നിരാഹാര സമരം നടത്തി.
രാവിലെ പത്തിനാരംഭിച്ച സമരം വൈകുന്നേരം 5 മണിക്കാണ് അവസാനിച്ചത്. 36 കോടി രൂപ ചെലവഴിച്ച് നടത്തുന്ന പ്രവൃത്തിയിലെ മണാശേരി മുതല്‍ തെയ്യത്തും കടവ് വരെയുള്ള ഭാഗത്ത് ടാറിംഗ് പൂര്‍ത്തീകരിച്ചെങ്കിലും കൊടിയത്തൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെട്ട പ്രവൃത്തികളാണ് സ്തംഭിച്ചത്. സ്ഥലം വിട്ട് കിട്ടാത്തത് കാരണം തെയ്യത്തുംകടവ് പാലം മുതല്‍ കൊടിയത്തൂര്‍ അങ്ങാടി വരെയുള്ള പ്രവൃത്തി ആരംഭിക്കാതെ അനിശ്ചിതമായി നീളുകയാണ്.
ഇവിടെ 900 മീറ്ററോളം വരുന്ന ഈ ഭാഗത്ത് 12 ലക്ഷം രൂപ ചെലവഴിച്ച് താത്കാലിക ടാറിംഗ് നടത്തിയിരുന്നെങ്കിലും ഒരുമാസത്തിനകം ടാറിംഗ് പൊളിഞ്ഞ് റോഡ് പഴയ പടിയായ നിലയിലാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.