മാവൂർ കാത്തിരിപ്പിനൊടുവിൽ കൂളിമാട് പാലം യാഥാർഥ്യമായി. പാലം അടുത്തമാസം തുറന്നു നൽകും. 309 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിന് ഇരുഭാഗത്തും 1.5 മീറ്റർ വീതിയിൽ നടപ്പാതയുണ്ട്. 35 മീറ്റർ നീളത്തിലുള്ള ഏഴ് സ്പാനുകളും 12 മീറ്റർ നീളത്തിലുള്ള 5 സ്പാനുകളുമുണ്ട്. 35 മീറ്റർ നീളത്തിലുള്ള സ്പാനുകൾ പുഴയിലും 12 മീറ്റർ നീളത്തിലുള്ളവ കര ഭാഗത്തുമാണ് നിർമിച്ചത്. പാലത്തിന് ആകെ 13 തൂണുകളുണ്ട്. കൂളിമാട് ഭാഗത്ത് 160 മീറ്റർ നീളത്തിലും മലപ്പുറം ജില്ലയിലെ മപ്രം ഭാഗത്ത് 80 മീറ്റർ നീളത്തിലുമാണ് അപ്രോച്ച് റോഡ് നിർമിച്ചത്.
2022 മേയ് 16ന് ഹൈഡ്രോളിക് ജാക്കിയിൽ ഉണ്ടായ സാങ്കേതിക തകരാറുകൾമൂലം പാലത്തിന്റെ 3 ബീമുകൾ തകർന്നു വീണിരുന്നു. രണ്ടാമതും പാലത്തിന്റെ പണി നിർത്തിവച്ചു. കാരണക്കാരായ 2 ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായി. നിലവിൽ ഫണ്ടിന്റെ അപര്യാപ്തത കാരണം പാലത്തിനു മുകളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.നിർമാണച്ചെലവ് 25 കോടി രൂപ
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.