കോഴിക്കോട്: 300 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ ഒരു പ്രതി കൂടി പിടിയിൽ. ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് ചേവായൂരിലും പരിസര പ്രദേശങ്ങളിലും വിൽപന നടത്തുന്ന സംഘവുമായി ബന്ധമുണ്ടായിരുന്ന യുവാവിനെ പോലീസ് പിടികൂടി. മലയമ്മ സ്വദേശി കോരന്‍ ചാലില്‍ ഹൗസില്‍ ശിഹാബുദീന്‍. കെ.സി ആണ് അറസ്റ്റിലായത്.
പിടിയിലാകാതിരിക്കാൻ ഇടപാടുകാരുമായി വാട്ട്‌സ്ആപ്പ് വഴി മാത്രമായിരുന്നു ആശയവിനിമയം നടത്തിയിരുന്നത്. ഗൂഗിൾ ലൊക്കേഷനിലൂടെയും വാട്‌സ്ആപ്പ് ചാറ്റിലൂടെയും മാത്രം ബന്ധമുള്ള ഇയാളെക്കുറിച്ച് നേരത്തെ കേസിൽ പിടിയിലായ ആർക്കും വ്യക്തമായ അറിവില്ല എന്നതും പോലീസിനെ കുടുക്കുകയായിരുന്നു. ഡാന്‍സാഫ് സ്‌ക്വാഡിന്റെ രണ്ടര മാസത്തെ നിരീക്ഷണത്തിനൊടുവിലാണ് ഷിഹാബുദ്ദീനെ പിടികൂടിയത്. പോലീസിൽ കുടുങ്ങാതിരിക്കാൻ വീട്ടിൽ വരാതെ പലയിടങ്ങളിലായി കഴിയുകയായിരുന്നു.
ജൂലായ് 15 നാണ് ഇയാളുമായി ബന്ധമുള്ള കോട്ടപ്പുറം സ്വദേശി ഷിഹാബുദ്ദീൻ 300 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട്ട് പിടിയിലായത്. തുടർന്ന് ബെംഗളൂരുവിൽ ലഹരിമരുന്ന് വിൽപന നടത്തുന്ന അങ്ങാടിപ്പുറം സ്വദേശി മുഹമ്മദ് ഹുസൈൻ, ഇടനിലക്കാരനായി പ്രവർത്തിച്ച മായനാട് സ്വദേശി രഞ്ജിത്ത് എന്നിവരെയും അറസ്റ്റ് ചെയ്തു. ഇപ്പോൾ അറസ്റ്റിലായ ഷിഹാബുദ്ദീൻ ഇവരുടെ കാരിയറായി പ്രവർത്തിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് ബൈക്കിൽ മയക്കുമരുന്ന് കൊണ്ടു വന്നിരുന്നത് ഇയാളായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.