കോഴിക്കോട്: അപകടങ്ങളും ഗതാഗതക്കുരുക്കും തുടർക്കഥയാകുന്ന സാഹചര്യത്തില്‍ അമിത ഭാരം കയറ്റി വരുനന്ന ചരക്ക് വാഹനങ്ങള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നറിയിച്ച് കോഴിക്കോട് ജില്ലാ റോഡ് സുരക്ഷാ അതോറിറ്റി കൗണ്‍സില്‍.
ജില്ലയിലെ ക്വാറികള്‍, ക്രഷർ യൂണിറ്റുകള്‍ എന്നീ സ്ഥലങ്ങളില്‍ നിന്നുള്ള ചരക്ക് ഉള്‍പ്പെടെ കയറ്റി വരുന്ന ലോറികളും ഇരുമ്ബ്, സിമന്റ്, മാർബിള്‍ എന്നീ ചരക്കുകള്‍ കയറ്റി വരുന്ന ലോറികളും നിയമലംഘനം നടത്തുന്നതായി കണ്ടെത്തി.
ഇത്തരത്തില്‍ നിയമലംഘനം നടത്തുന്നവരുടെ ലൈസൻസ് ഉള്‍പ്പെടെ റദ്ദ് ചെയ്യുന്ന നടപടി സ്വീകരിക്കുന്നുണ്ട്. ഇത് കൂടുതല്‍ കടുപ്പിക്കാനാണ് യോഗത്തില്‍ തീരുമാനം.
ചുരത്തില്‍ ഉള്‍പ്പടെ അമിതഭാരം കയറ്റിയ ലോറികള്‍ ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിനാല്‍ പരിശോധന കർശനമാക്കണമെന്നും ലോറികളിലെ അനുവദിച്ചതില്‍ കൂടുതല്‍ ഭാരം കയറ്റുന്നത് സംബന്ധിച്ച് വേ ബ്രിഡ്ജ് ഉള്‍പ്പടെ സ്ഥാപിച്ച് ഭാരപരിശോധന നടത്തുവാൻ ജിയോളജി, പൊലീസ്, മോട്ടോർ വാഹന വകുപ്പുകളുടെ സംയുക്ത യോഗം വിളിച്ചു ചേർക്കാനും കലക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.
പൊതുജനങ്ങള്‍ക്ക് റോഡ് മുറിച്ച് കടക്കുന്നതിനായി റോഡ് സുരക്ഷാ ഫണ്ട് ഉപയോഗിച്ച് വിദേശ രാജ്യങ്ങളിലെ മാതൃകയില്‍ സംവിധാനങ്ങള്‍ ഏർപ്പെടുത്തും. റോഡ് അപകടങ്ങള്‍ തടയുന്നതിനും അപകട മരണങ്ങള് കുറയ്ക്കുന്നതിനുമായി ജില്ലാതല ടാസ്ക് ഫോഴ്സ് രൂപീകരിക്കാനും യോഗം തീരുമാനിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.