കോഴിക്കോട് : യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ചെറൂട്ടി റോഡ് ബ്രാഞ്ചിലെ പി.കെ. ഫാത്തിമയുടെ അക്കൗണ്ടിൽ നിന്നും 19 ലക്ഷം രൂപ കവർന്ന കേസിൽ പ്രതി പിടിയിലായി. അസം സ്വദേശി അബ്ദുറഹ്മാൻ ലസ്കർ ആണ് അറസ്റ്റിലായത്. കോഴിക്കോട് പന്നിയങ്കര പോലീസ് ആണ് ഇയാളെ അറസ്റ് ചെയ്തത്. ഇത് സംബന്ധിച്ച് സൈബർ സെൽ അന്വേഷണം തുടങ്ങിയിരുന്നു.
1992 മുതൽ ഉള്ള അക്കൗണ്ട് ആണിത്. അക്കൗണ്ടുമായി ആദ്യം ബന്ധിപ്പിച്ചിരിക്കുന്ന ഫോൺ നമ്പർ ആറു വർഷം മുൻപേ അക്കൗണ്ട് ഉടമ ഉപേക്ഷിച്ചിരുന്നു. ആ വിവരം ബാങ്കിനെ അറിയിച്ചു. പുതിയ നമ്പർ നൽകിയിരുന്നെങ്കിലും ഇതുവരെ ബാങ്ക് അധികൃതർ അത് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
ഈ നമ്പർ ഉപയോഗിച്ച് യു പി ഐ വഴിയാണ് തട്ടിപ്പ് നടന്നത്. ജൂലൈ 24 മുതൽ സെപ്റ്റംബർ 19 വരെ പലസ്ഥലങ്ങളിലായി 19 ലക്ഷം രൂപയാണ് പിൻവലിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ അസം സ്വദേശിയായ അബ്ദുൽ റഹ്മാൻ ലസ്കർ എന്നയാളാണ് ഇതിനു പിന്നിൽ എന്ന് സൈബർ സെല്ലിന് മനസ്സിലാവുന്നത്.
കെട്ടിട വാടക ഇനത്തിൽ ഫാത്തിമക്ക് ലഭിക്കുന്ന തുകയാണ് ഈ അക്കൗണ്ടിലേക്ക് വരാറുള്ളത്. അക്കൗണ്ട് പരിശോധിക്കുകയോ പണം എടുക്കുകയോ ചെയ്യാറില്ലായിരുന്നു. ഒരുപാട് കാലങ്ങളായി ഉപയോഗിക്കാതിരുന്ന അക്കൗണ്ട് ആയതുകൊണ്ട് തന്നെ ഉടമയുടെ മകൻ അബ്ദുൽ റസാഖ് മറ്റൊരാവശ്യത്തിന് ബാങ്കിൽ പോയപ്പോൾ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചപ്പോഴാണ് ഈ തട്ടിപ്പ് വിവരം തിരിച്ചറിഞ്ഞത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.