കോഴിക്കോട്: നടക്കാവ് യുവതിയെയും കുടുംബത്തെയും മര്‍ദിച്ചെന്ന പരാതിയില്‍ നടക്കാവ് എസ് ഐ വിനോദ് കുമാറിനെതിരെ കേസെടുത്തു.
എസ്‌ഐ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന നാലു പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് മര്‍ദിച്ചു എന്നാണ് കേസ്. പരിക്കേറ്റ അത്തോളി സ്വദേശിനി ചികിത്സയിലാണ്. യുവതിയുടെ പരാതിയില്‍ കോഴിക്കോട് കാക്കൂര്‍ പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.
എടക്കര ചീക്കിലോട് വാഹനം സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണു യുവതിക്കും കുടുംബത്തിനും മര്‍ദനമേറ്റത്. യുവതിയും കുടുംബവും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കോഴിക്കോട് അത്തോളി സ്വദേശിനിയും മനശാസ്ത്രജ്ഞയുമായ അഫ്‌ന അബ്ദുള്‍ നാഫി(30)നാണ് നാഭിക്കു പോലീസുകാരന്റെ ചവിട്ടേറ്റത്.
ഒരു കുടുംബ പരിപാടിയില്‍ പങ്കെടുത്ത ശേഷം മുക്കത്ത് നിന്നു വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം. യുവതിയുടെ അടിനാഭിയില്‍ ചവിട്ടിയ പോലീസുകാരന്‍ ഭര്‍ത്താവിനേയും ക്രൂരമായ മര്‍ദ്ദിച്ചെന്നും പരാതിയില്‍ പറയുന്നു.
ശനിയാഴ്ച അര്‍ധരാത്രി 12.30ഓടെ ആയിരുന്നു സംഭവം. പരാതിക്കാരിയായ യുവതി സഞ്ചരിച്ച കാറും എതിര്‍ദിശയില്‍വന്ന വാഹനത്തിലുള്ളവരും സൈഡ് നല്‍കാത്തതിനെച്ചൊല്ലി തര്‍ക്കമുണ്ടായി. ഈ തര്‍ക്കത്തെ തുടര്‍ന്ന് എതിര്‍ദിശയില്‍ വന്ന കാറില്‍ ഉളളവര്‍ പൊലീസിനെ വിളിച്ചു. സ്ഥലത്തെത്തിയ എസ്‌ഐ വിനോദും ഒപ്പമുണ്ടായിരുന്ന യുവാവും യുവതിയെയും കുടുംബത്തെയും മര്‍ദിച്ചു എന്നാണ് പരാതി. എസ്‌ഐ അടിവയറ്റില്‍ ചവിട്ടുകയും മാറിടത്തില്‍ കയറിപ്പിടിച്ചു എന്നും യുവതി പരാതിയില്‍ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.