കോഴിക്കോട് : ഒറ്റയ്ക്ക് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ കോഴിക്കോട്ട് മുസ്ലിം ലീഗ് യോഗം വിളിച്ചു. ജില്ലാ കമ്മിറ്റിയാണ് ബൂത്ത് അടിസ്ഥാനത്തിൽ യോഗം വിളിച്ചത്. മാർച്ച് നാലിന് കോഴിക്കോട് ട്രേഡ് സെൻ്ററിൽ യോഗം ചേരും. ബൂത്ത് ചെയർമാനും കൺവീനറും പങ്കെടുക്കണമെന്ന് നിർദേശമുണ്ട്.
മലപ്പുറത്തും പൊന്നാനിയും വിളിക്കാതെയാണ് കോഴിക്കോട്ട് യോഗം വിളിച്ചത്. ഓരോ ബൂത്തിൽനിന്നും അഞ്ച് പേർ വീതം പങ്കെടുക്കണമെന്നും നിർദേശമുണ്ട്. മൂന്നാം സീറ്റ് ആവശ്യം കോൺഗ്രസ് അംഗീകരിച്ചില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന നിലപാടിലാണ് ലീഗ്.
ആവശ്യമെങ്കിൽ ഒറ്റയ്ക്കുള്ള മത്സരത്തിന് തയ്യാറെടുക്കാൻ കോഴിക്കോട് ജില്ലാ നേതൃത്വത്തിന് സംസ്ഥാന കമ്മിറ്റി നിർദേശം നൽകിയിട്ടുണ്ട്. നാളെ കോൺഗ്രസുമായി നടക്കുന്ന ചർച്ചയ്ക്ക് ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമതീരുമാനം. നാളത്തെ യോഗം പരാജയപ്പെട്ടേക്കുമെന്നാണ് ലീഗ് വിലയിരുത്തുന്നത്. അങ്ങനെ സംഭവിച്ചാൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് ലീഗിൻ്റെ തീരുമാനം. മലപ്പുറത്തിനും പൊന്നാനിക്കും പുറമെ കോഴിക്കോട്ടും മത്സരിക്കാനാണ് നീക്കം. കോഴിക്കോട് നേതൃത്വവുമായി സംസ്ഥാന നേതൃത്വം ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്.
ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം ചര്‍ച്ച ചെയ്യാന്‍ നാളെ കൊച്ചിയിലാണ് നിര്‍ണായക യോഗം ചേരുന്നത്. കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ചയാണ് നാളെ നടക്കുന്നത്. ഇതേത്തുടര്‍ന്ന് നേരത്തെ നിശ്ചയിച്ച യുഡിഎഫ് യോഗം മാറ്റി. യുഡിഎഫ് യോഗം ലീഗ് ബഹിഷ്കരിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണ് യോഗം മാറ്റിയത്. മുന്നണി യോഗത്തിന് പകരം ലീഗ്-കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച നടക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.