കോഴിക്കോട് : നാഷണൽ ആശുപത്രിയിൽ കാൽ കാലുമാറി ശസ്ത്രക്രിയ നടത്തിയെന്ന പരാതിയിൽ നടക്കാവ് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. കക്കോടി സ്വദേശിനി സജ്നയുടെ ഇടതുകാലിന് പകരം വലതുകാലിൽ ശസ്ത്രക്രിയ നടത്തിയെന്നാണ് പരാതി. കുടുംബം ആരോഗ്യമന്ത്രിക്കും ഡിഎംഒയ്ക്കും പരാതി നൽകിയിട്ടുണ്ട്. നിലവിൽ ഇവരെ തുടർചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് സംഭവത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നത്. പരിക്കേറ്റ ഇടതുകാലിന് പകരം വലതുകാലിലാണ് ശസ്ത്രക്രിയ നടത്തിയത്. കോഴിക്കോട് നാഷണൽ ആശുപത്രിയിലാണ് സംഭവം. ശസ്ത്രക്രിയ കഴിഞ്ഞ് രോഗി പറയുമ്പോഴാണ് ഡോക്ടർ പോലും തെറ്റ് അറിയുന്നത്. തെറ്റ് പറ്റിയെന്ന് ഡോക്ടര്‍ ഏറ്റുപറഞ്ഞെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. ആശുപത്രിയിലെ ഓര്‍ത്തോ മേധാവി കൂടിയായ ഡോ. ബഹിര്ഷാന് ആണ് ഇത്തരമൊരു ഗുരുതര പിഴവ് വരുത്തിയത്. വാതിലിനിടയില്‍ കുടുങ്ങി ഇടത് കാലിന് പരിക്കേറ്റ കോഴിക്കോട് കക്കോടി സ്വദേശിനി സജ്ന(60)ക്ക് വേദന കൂടിയതോടെയാണ് ഡോക്ടര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചത്. ഒരു വര്‍ഷത്തിലധികമായി സജ്നയെ ചികിത്സിക്കുന്നത് ഇതേ ഡോക്ടറാണ്.
അതേസമയം വനിതയുടെ കാല് സര്‍ജറിയുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വാര്‍ത്തകളില്‍ ആശുപത്രിയുടെ ഭാഗത്ത് നിന്നോ ഡോ.ബഹിര്‍ഷാന്റെ ഭാഗത്ത് നിന്നോ ഒരു അശ്രദ്ധയും അപാകതയും ഉണ്ടായിട്ടില്ലെന്ന് നാഷനല്‍ ഹോസ്പിറ്റല്‍ എംഡി ഡോ. കെ.എം ആശിഖ്. സജ്ന ഇരുകാലിന്റെയും പരിക്കിനാണ് ചികിത്സ തേടിയത്. വലത് കാല് പരിശോധിച്ചപ്പോള്‍ പരിക്കുള്ളതായി രോഗിയേയും ഭര്‍ത്താവിനേയും അറിയിച്ചിരുന്നു. ഫെബ്രുവരി 21ന് നടന്ന ഓപറേഷനില്‍ വലതുകാലിന് ശസ്ത്രക്രിയ നടത്തുന്നതിന് സമ്മതപത്രം നല്‍കിയതായും ആശിഖ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.