കോഴിക്കോട് തിരുവണ്ണൂരിൽ താമസിക്കുന്ന ഷിജിലി കെ ശശിധരൻ മോഹൻലാലിന്റെ കടുത്ത ആരാധികയാണ്. എല്ലുപൊട്ടുന്ന രോഗം ബാധിച്ച് എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാത്ത ഷിജിലിയുടെ ജീവിതം ദുരിതപൂർണമാണ്. ലോട്ടറി കച്ചവടം നടത്തിയാണ് ഷിജിലി ജീവിക്കുന്നത്.
എല്ലുപൊട്ടുന്ന വേദനയുമായി ജീവിക്കുമ്പോൾ ഷിജിലിക്ക് ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. തന്റെ പ്രിയപ്പെട്ട മോഹൻലാലിനെ നേരിട്ട് കാണുക. ആ ആഗ്രഹം സഫലമാക്കാൻ പലരും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വർഷങ്ങളായി മോഹൻലാലിനെ കാണാൻ കാത്തിരിക്കുകയായിരുന്നു ഷിജിലി. ജീവിതത്തിന്റെ ദുരിതങ്ങൾക്കിടയിൽ ഷിജിലിയെ മുന്നോട്ടു നയിച്ചത് ആ സ്വപ്നമായിരുന്നു.
ഈ കുട്ടിയുടെ ആഗ്രഹം സഫലമാക്കാൻ മോഹൻലാൽ ഫാൻസ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്തെത്തി. ഷിജിലിയുടെ സ്വപ്ന സാക്ഷാത്കാരമായി കഴിഞ്ഞ ദിവസം മോഹൻലാൽ നേരിട്ടെത്തി. മോഹൻലാൽ വിശേഷങ്ങൾ ചോദിച്ചപ്പോൾ ഷിജിലിയുടെ കണ്ണുകൾ നിറഞ്ഞു.
യാത്രചെയ്യാന്‍ കഴിയാത്തതിനാല്‍ കാണാനുള്ള പരിമിതികളും ആരാധിക ലാലിനോട് പറഞ്ഞു. മോഹന്‍ലാലിനെ ഒരുപാട് ഇഷ്ടമാണെന്നും കാണാന്‍ പറ്റുമോയെന്നും ഇടയ്ക്കിടെ ചോദിക്കാറുണ്ടെന്നും ഷിജിലിയുടെ അച്ഛന്‍ ലാലിനോട് പറഞ്ഞു. പ്രിയ നടനൊപ്പം ഏറെ നേരം സന്തോഷം പങ്കിട്ടാണ് അവര്‍ മടങ്ങിയത്. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളായ ടിന്റു മാത്യു, സുഗീത് എസ് എന്നിവരും അവര്‍ക്കൊപ്പമുണ്ടായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.