കോഴിക്കോട് : റോഡ് വികസനം വ്യാപാരികൾക്കും കെട്ടിട ഉടമകൾക്കും തിരിച്ചടിയാകുന്നു. മണാശ്ശേരി-ചേന്ദമംഗലൂർ റോഡിന്റെ നവീകരണ പ്രവൃത്തി പുൽപ്പറമ്പ് ഭാഗത്തെ വ്യാപാരികളെയും കെട്ടിട ഉടമകളെയും വലച്ചു. നവീകരണ പ്രവർത്തനങ്ങൾ ഇവർക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്.
നിലവിലുള്ളതിൽ നിന്ന് രണ്ട് മീറ്ററോളം റോഡ് ഉയർത്തിയതിനാൽ പല വ്യാപാര സ്ഥാപനങ്ങളും റോഡിൽ നിന്ന് വളരെ താഴ്ന്ന നിലയിലാണ്. ഇതുമൂലം വ്യാപാരികളെല്ലാം ബുദ്ധിമുട്ടിലാണ്. ചിലർക്ക് കച്ചവടം നിർത്തേണ്ടി വന്നു.
നിലവിൽ മണ്ണിട്ട് ഉയർത്തി ഉപയോഗിക്കേണ്ട അവസ്ഥയിലാണ് തറനിരപ്പിലെ മുറികൾ. ജാക്ക് അപ്പ് ചെയ്യുന്നതിൽ പുതിയ രീതിയുണ്ടായിരുന്നെങ്കിലും, താങ്ങാനാവാത്ത ചെലവ് കാരണം ഉടമകൾ ഇത് ഒഴിവാക്കി. ഇപ്പോൾ പലരും താഴത്തെ നില മണ്ണിട്ട് ഉയർത്തുന്നു. വൻതുക മുടക്കി നിർമിച്ച കടകളിൽ കച്ചവടം നടത്താൻ കഴിയാത്ത അവസ്ഥ വ്യാപാരികളെയും കെട്ടിട ഉടമകളെയും പ്രതിസന്ധിയിലാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.