കോഴിക്കോട് : പഞ്ചായത്ത് രാജ് നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും ഭരണസമിതി യോഗം വിളിക്കാത്ത മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും യുഡിഎഫ് അംഗങ്ങൾക്കും വീണ്ടും തിരിച്ചടി നേരിട്ടതായി സിപിഐഎം മാവൂർ ലോക്കൽ കമ്മറ്റി വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഒരു കോടിയിലേറെ രൂപ ചെലവഴിച്ച് നിർമിച്ച മത്സ്യ മാർക്കറ്റ് വിപണന കേന്ദ്രം പ്രശ്നം ചർച്ച ചെയ്യുന്നതിനാണ് ഭരണസമിതി യോഗം ചേരണമെന്ന് ഇടത് അംഗങ്ങൾ ആവശ്യപ്പെട്ടത്. എന്നാൽ ഇടത് അംഗങ്ങളുടെ ആവശ്യം പരിഗണിക്ക പോലും ചെയ്യാതെ അന്ന് ഭരണസമിതി യോഗം നടത്തുകയായിരുന്നു ചെയ്തത്. രണ്ട് തവണ ഇടത് അംഗങ്ങൾ ഭരണ സമിതി യോഗം വിളിച്ചു ചേർക്കണമെന്നാവശ്യപ്പെട്ട് പ്രസിഡണ്ടിന് പരാതി നൽകിയിരുന്നു. എന്നാൽ രണ്ടു പരാതികൾക്കും മുഖം തിരിഞ്ഞു നിൽക്കുന്ന നടപടിയാണ് പ്രസിഡന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.
ഇതേത്തുടർന്ന് ഇടത് അംഗങ്ങൾ പഞ്ചായത്ത് രാജ് നിയമപ്രകാരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് രാജ് ആക്ട് പ്രകാരം 24/4/23 ഗ്രാമപഞ്ചായത്ത് സെക്രട്ടറി പ്രത്യേക ഭരണസമിതി യോഗം വിളിച്ചു. ഇത് മാവൂരിലാണ് ഇത് യുഡിഎഫ് ഭരണസമിതിക്ക് കനത്ത തിരിച്ചടിയാണെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ പോലും അനുവദിക്കാത്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെയും മറ്റ് യുഡിഎഫ് അംഗങ്ങളുടെയും നിലപാടിനെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും വാർത്താസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി. മാവൂരിലെ ഭരണസമിതിക്ക് പഞ്ചായത്ത് രാജ് നിയമം പോലും അറിയാത്തതിനാൽ അടിക്കടി തിരിച്ചടി നേരിടുന്ന യു.ഡി.എഫിലെ പ്രസിഡന്റും മറ്റ് അംഗങ്ങളും രാജിവെക്കണമെന്നും വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വാർത്താസമ്മേളനത്തിൽ സി.പി.ഐ.എം മാവൂർ, കണ്ണിപറമ്പ് ലോക്കൽ സെക്രട്ടറിമാരായ ഇ എൻ പ്രേമനാഥൻ, സുരേഷ് പുതുക്കുടി, മാവൂർ ഗ്രാമപഞ്ചായത്ത് പാർലമെൻററി പാർട്ടി ലീഡർ എ പി മോഹൻദാസ്, സി.പി.ഐ.എം മാവൂർ ലോക്കൽ കമ്മറ്റി അംഗം പി മനോഹരൻ തുടങ്ങിയവർ സംബന്ധിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.