കോഴിക്കോട് : കോഴിക്കോട് മലപ്പുറം ജില്ലകളുമായി ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ നിർമാണം പൂർത്തിയായി. പാലത്തിന്റെ മിനുക്കുപണികളും പൂർത്തിയായി. മെയ് 31ന് ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പാലം ഉദ്ഘാടനം ചെയ്യും.
കൂളിമാട് ഭാഗത്തെ അപ്രോച്ച് റോഡിന്റെ പണിയായിരുന്നു ബാക്കി. റോഡ് വീതികൂട്ടാൻ സ്ഥലം വിട്ടുനൽകാത്തതും തടസ്സമായി. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ, സി.പി.ഐ.എം ലോക്കൽ സെക്രട്ടറി പി പ്രസാദ്, കമ്മിറ്റി അംഗം ടി.വി ബഷീർ എന്നിവർ ഇടപെട്ട് തർക്കത്തിലിരുന്ന സ്ഥലവും ലഭ്യമാക്കിയതോടെ അപ്രോച്ച് റോഡിന്റെ പ്രവൃത്തിയും ആരംഭിച്ചു.
309 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിന് ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയിൽ നടപ്പാതയുണ്ട്. 35 മീറ്റർ നീളമുള്ള ഏഴ് സ്പാനുകളും 12 മീറ്റർ നീളമുള്ള 5 സ്പാനുകളുമുണ്ട്. 35 മീറ്റർ നീളത്തിലുള്ള സ്പാനുകൾ പുഴയിലും, 12 മീറ്റർ നീളത്തിലുള്ളവ കര ഭാഗത്തുമാണ് നിർമിച്ചത്.
പാലത്തിന് ആകെ 13 തൂണുകളാണുള്ളത്. കൂളിമാട് ഭാഗത്ത് 160 മീറ്റർ നീളത്തിലും മലപ്പുറം ജില്ലയിലെ മപ്രം ഭാഗത്ത് 80 മീറ്റർ നീളത്തിലുമാണ് അപ്രോച്ച് റോഡ് നിർമിച്ചത്. ഇതിൽ കൂളിമാട് ഭാഗത്തെ അപ്രോച്ച് റോഡിന്റെ ടാറിങ് പ്രവൃത്തിയാണ് ബാക്കിയുള്ളത്. ഇതിന്റെ മുന്നോടിയായി റോഡ് ഉയർത്തുന്നതിനും മറ്റുമുള്ള പ്രവർത്തികൾ ആരംഭിച്ചു കഴിഞ്ഞു. പി.ടി.എസ് ഗ്രൂപ്പ് ആണ് അപ്രോച്ച് റോഡിന്റെ പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.