കോഴിക്കോട്: തൊട്ടിൽപ്പാലം പീഡനക്കേസിൽ പ്രതിക്കെതിരെ അതിജീവിതയുടെ മൊഴി പുറത്ത്. പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തി ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തിയെന്നും മൊഴിനൽകി. പ്രതിയെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.
വ്യാഴാഴ്ചയാണ് ലഹരിക്കടിപ്പെട്ട യുവാവ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി അടച്ചിട്ട വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ട് പീഡിപ്പിച്ചത്. ഉണ്ണിയത്താംകണ്ടി വീട്ടില്‍ ജുനൈദ് അലി(25)യുടെ വീടിന്റെ മുകള്‍നിലയിലെ മുറിയിലാണ് പെണ്‍കുട്ടിയെ കണ്ടത്. ഇവിടെനിന്ന് ആറു ഗ്രാം എം.ഡി.എം.എ.യും പോലീസ് കണ്ടെടുത്തു.
കോഴിക്കോട് തൊട്ടിൽപ്പാലത്ത് പത്തൊൻപതു വയസുകാരിയാണ് കഴിഞ്ഞ ദിവസം സുഹൃത്തിന്റെ ക്രൂരപീഡനത്തിന് ഇരയായത്. വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ ശേഷം ബലാത്സംഗത്തിനിരയാക്കിയെന്നാണ് പ്രതി ജുനൈദക്കെതിരായ പരാതി.
സംഭവത്തിൽ പെൺകുട്ടിയുടെ മൊഴി പ്രകാരം ഐപിസി 376 ബലാത്സംഗത്തിനിരയാക്കിയതിനും, തട്ടിക്കൊണ്ട് പോയതിനും, ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങളും, വീഡിയോകളും പകർത്തിയതിനും പോലീസ് ജുനൈദിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.
പ്രതിക്കെതിരെ ഗുരുതരമായ കാര്യങ്ങളാണ് പെണ്‍കുട്ടിയുടെ മൊഴിയിലുള്ളത്. പീഡനത്തിന് ശേഷം ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തിയെന്നും എഫ്ഐആറിലുണ്ട്. പ്രതി തനിച്ചാണ് തട്ടിക്കൊണ്ടുപോയതെന്നും പെണ്‍കുട്ടി പറഞ്ഞു. മൂന്ന് മണിയോടെയാണ് പൊലീസിന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായത്. മൊഴിയെടുക്കല്‍ മണിക്കൂറുകള്‍ നീണ്ടു. വൈദ്യപരിശോധനയിൽ ആരോഗ്യനില തൃപ്തികരമാണ്. വീട്ടിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തതിനാൽ മറ്റൊരു കേസും ജുനൈദിനെതിരെ ചുമത്തിയിട്ടുണ്ട്. നാദാപുരം ഡിവൈഎസ്പി വി.വി ലതീഷിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. ഇന്നലെ കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ പ്രതി ജുനൈദിനായി അന്വേഷണം തുടങ്ങിയെങ്കിലും കണ്ടെത്തിയിട്ടില്ല. പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
വ്യാഴാഴ്ച രാവിലെയാണ് വിദ്യാർത്ഥിയെ ഹോസ്റ്റലിൽ നിന്നും കാണാതായതെന്ന് കുടുംബം പോലീസിൽ പരാതി നല്‍കിയത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി ജുനൈദിന്റെ വീട്ടിൽ വെച്ച് വിവസ്ത്രയായ നിലയിൽ പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. പൊലീസ് വാതിൽ തകർത്താണ് കുട്ടിയെ രക്ഷിച്ചത്. ക്രൂരമായി ദേഹോപദ്രവമേല്‍പ്പിച്ചിട്ടുണ്ട്. രക്ഷിതാക്കൾ വിദേശത്തായതിനാൽ ഒറ്റയ്ക്കാണ് ജുനൈദ് വീട്ടിൽ കഴിഞ്ഞിരുന്നത്. ഇയാൾ മയക്കുമരുന്നിന് അടിമയാണെന്നാണ് പൊലീസ് നൽകുന്ന വിവരം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.