മാവൂർ: മലപ്പുറം ജില്ലയിലെ വാഴക്കാട്ട് മക്കളുടെ മുന്നിലിട്ട് യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കോഴിക്കോട് മുക്കം സ്വദേശിയായ മുഹമ്മദ് ഷമീറാണ് പിടിയിലായത്. മാവൂർ പി.എച്.ഇ.ഡി ഭാഗത്തുള്ള ഗോളിയോർ റയോൺസിൻ്റെ കാട് മൂടി കിടക്കുന്ന സ്ഥലത്ത് നിന്ന് ആത്മഹത്യക്കൊരുങ്ങി നിൽക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്താനായത്.
ഏക്കറുകണക്കിന് കാട് മൂടി കിടക്കുന്ന പി.എച്.ഇ.ഡി ഭാഗത്ത് നിന്നാണ് മുക്കം മലമയമ്മ മുത്താലം അത്തിക്കാട്ട് വീട്ടിൽ സതീശ് എന്ന മുഹമ്മദ് ശമീറിനെ പോലീസ് പിടികൂടിയത്. മുൾകാടുകളിലൂടെ തുരങ്കമുണ്ടാക്കി കാടിനുള്ളിൽ ആത്മഹത്യക്ക് തയ്യറായി മദ്യത്തിൽ വിഷം ചേർത്ത് കത്തിയും അരികെ വെച്ച് കിടക്കുകയായിരുന്നു മുഹമ്മദ് ശമീർ. പോലീസ് നടത്തിയ സാഹസിക പരിശോധനയാണ് ഇയാളെ കണ്ടെത്താൻ കാരണമായത്. മാവൂർ ഭാഗത്ത് നിന്ന് ഫോൺ സ്വിച്ച് ഓഫാക്കി ഒളിച്ച് നിൽക്കുകയായിരുന്നു പ്രതി.
റോഡരികിൽ മൂത്രമൊഴിക്കാൻ ഇരുന്നത് കണ്ട നാട്ടുകാരന്റെ വിവരത്തിൽ പോലീസ് സ്പെഷ്യൽ സ്ക്വാഡിൻ്റെ കൃത്യമായ അന്വേഷണമാണ് പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടാനായത്. പത്ര വാർത്ത നോക്കി ഷാക്കിറയുടെ മരണം ഉറപ്പ് വരുത്തി ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനം. ഭാര്യ ഷാക്കിറയുടെ അവിഹിത ബന്ധമാണ് കൊലക്ക് കാരണമെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
വെള്ളിയാഴ്ച പുലര്‍ച്ച ഷമീറിന്റെ ഭാര്യ ഷക്കീറയെ (27) മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എട്ടും ആറും വയസുള്ള മക്കളുടെ മുന്നില്‍ വച്ച് ഷമീര്‍ ഷക്കീറയെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വഴക്കിനിടെ കഴുത്തില്‍ കയര്‍ മുറുക്കിയാണ് കൊലപാതകമെന്നാണ് പൊലീസില്‍ നിന്നുള്ള വിവരം. പത്ത് വര്‍ഷം മുമ്പ് പ്രണയിച്ചാണ് ശമീറും ഷക്കീറയും വിവാഹിതരായത്. വാടക വീട്ടിലായിരുന്നു ഇവരുടെ താമസം. ഇന്ന് രാവിലെ ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. വഴക്കിനൊടുവില്‍ കൈയില്‍ കരുതിയിരുന്ന പ്ലാസ്റ്റിക് കയര്‍ ശമീര്‍ ഷക്കീറയുടെ കഴുത്തിലിട്ട് മുറുക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം അയല്‍വാസികള്‍ക്ക് സന്ദേശമയച്ചാണ് ശമീര്‍ വീടുവിട്ടത്.
എസ് പി സുജിത് ദാസ് ഐ പി എ സി ൻ്റെയും കൊണ്ടോട്ടി ഡി.വൈ.എസ്.പി കെ. അഷ്റഫിൻ്റെയും നിർദ്ദേശ പ്രകാരം ഇൻസ്പെക്ടർ കുഞ്ഞുമോയിൻകുട്ടി, എസ്.ഐ നൗഫൽ, സ്പെഷ്യൽ സ്കോഡ് അംഗങ്ങളായ അബ്ദുൽ അസീസ് കാരിയോട്ട്, ശശി കുണ്ടറക്കാട്, സജീവൻ, സത്യനാഥൻ മണാട്ട്, ഉണ്ണികൃഷ്ണൻ മാറാത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.