കോഴിക്കോട്: വീല്‍ ചെയറില്‍ മഞ്ഞപ്പട്ടുടുത്ത് മയില്‍പ്പീലി ചൂടിയ ഉണ്ണിക്കണ്ണൻ. ഒപ്പം വീല്‍ച്ചെയറുന്തി ഉമ്മയും. ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് കോഴിക്കോട്ട് നടന്ന ശോഭായാത്രയിൽ ഏവരുടെയും ഹൃദയം നിറച്ച കാഴ്ചയായിരുന്നു ഇത്. ഉണ്ണിക്കണ്ണനായി വേഷമണിഞ്ഞ് ശോഭായാത്രയിൽ പങ്കെടുക്കണമെന്നത് ഭിന്നശേഷിക്കാരനായ വെസ്റ്റ്ഹിൽ സ്വദേശി മുഹമ്മദ് യഹ്യാന്റെ ആഗ്രഹമായിരുന്നു. ഉമ്മ മകന്റെ മോഹവുമായി ഒത്തുതീർപ്പായതോടെ മുഹമ്മദിന്റെ ആഗ്രഹം പൂവണിഞ്ഞു.
ഉണ്ണിക്കണ്ണനായി വേഷം ധരിച്ചെത്തിയ മുഹമ്മദ് യഹ്യാന്റെ ആദ്യാനുഭവം കൂടിയാണ് ശോഭായാത്ര. മൂന്നാം ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് വൈകല്യത്തോടെയാണ് ജനിച്ചത്. വർഷങ്ങൾക്കുമുമ്പ് മുഹമ്മദ് ശോഭായാത്ര റോഡരികിൽ നിന്ന് കണ്ടിരുന്നു. അങ്ങനെയാണ് ഉണ്ണിക്കണ്ണനായി ശോഭാ യാത്രയിൽ പങ്കെടുക്കാനുള്ള മോഹം മുഹമ്മദിന് ഉണ്ടാകുന്നത്.
മുഹമ്മദിന്റെ പേശികളാണ് പ്രശ്നം. നിലവിൽ ചികിത്സയിലാണ്. ചികിത്സ ഫലം കാണുമെന്ന് ഡോക്ടർമാർ പറയുന്നു. അടുത്ത തവണ മറ്റ് കുട്ടികളെ പോലെ ശോഭാ യാത്രയിൽ പങ്കെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മുഹമ്മദിനും ഉമ്മയ്ക്കും. വലുതാകുമ്പോൾ ഒരു ശാസ്ത്രജ്ഞനാകാനാണ് മുഹമ്മദിന് ആഗ്രഹം.
മകൻ എന്ത് പറഞ്ഞാലും പറ്റുമെങ്കിൽ ചെയ്യും. മകന്റെ മുഖത്തെ പുഞ്ചിരിയാണ് തങ്ങളുടെ സന്തോഷമെന്ന് മുഹമ്മദിന്റെ അമ്മ ഫാരി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.