മാവൂരിൽ അലൂമിനിയം പാത്രങ്ങൾ തവണ വ്യവസ്ഥയിൽ വീടുകളിൽ ചെന്ന് വിൽപ്പന നടത്തുന്നയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് അറസ്റ്റി ലായി. പാലക്കാട് മങ്കര സ്വദേശി വയസ്സുള്ള കാളിദാസൻ (45) എന്നയാളെയാണ് മാവൂർ സി.ഐ, കെ. വിനോദൻ അറസ്റ്റ് ചെയ്തത്. തവണ സംഖ്യ വാങ്ങാൻ വന്നപ്പോൾവീട്ടിൽ പെൺകുട്ടി ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയ പ്രതി വീട്ടിൽ കയറി കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ കോളജ് വിദ്യാർഥിനി ആയ കുട്ടി ചെറുത്ത് ഇയാളെ ഓടിയ്ക്കുകയായിരുന്നു. തലയ്ക്ക് പരിക്ക് പറ്റിയ കുട്ടി ചികിൽസയിലാണ്
പ്രതി സമാന സ്വഭാവമുള്ള മറ്റു കേസ്സുകളിൽ ഇതര ജില്ലകളിലോ മറ്റോ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കേസ്സന്വഷണം ഏറ്റെടുത്ത മെഡിക്കൽ കോളജ് എ.സി.പി, കെ. സുദർശൻ പറഞ്ഞു.അതെ സമയം മാവൂർ സി.ഐ, വിനോദൻ എ.എസ്.ഐ, ബിനേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രജീഷ്, പ്രമോദ്, അനിൽ കുമാർ, പ്രദീപ്, സിവിൽ പൊലീസ് ഓഫീസർമാരായ ബിജു, മുഹമ്മദ് എന്നിവരടങ്ങിയ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുകയും സൈബർ സെല്ലിന്റെ സഹായത്തോടെ കുറ്റിക്കാട്ടൂരെ വാടക റൂമിൽ നിന്നും സ്ഥലം വിടാൻ ഒരുങ്ങുകയായിരുന്ന പ്രതിയെ പിടികൂടുകയുമായിരുന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.