കോഴിക്കോട്: പി.വി.അൻവർ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള കോഴിക്കോട് കക്കാടംപൊയിലിലെ പാർക്ക് വിൽക്കാനുള്ള ശ്രമം പാളി. പാർക്ക് ഏറ്റെടുക്കാനുള്ള കാരശ്ശേരി ബാങ്കിന്റെ നീക്കം സഹകരണ വകുപ്പാണ് തടഞ്ഞത്. 15 കോടി രൂപയ്ക്ക് വിൽക്കാനാണ് ശ്രമം. ബാങ്ക് നൽകിയ അപേക്ഷ സഹകരണ വകുപ്പ് തള്ളുകയായിരുന്നു. വകുപ്പ് ഇതുവരെ അനുമതി നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ട്. പാർക്ക് വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ചതായി കാരശ്ശേരി ബാങ്ക് ചെയർമാൻ എൻ.കെ.അബ്ദുറഹ്മാൻ പറഞ്ഞു.
നേരത്തെ അടച്ചിട്ടിരുന്ന വാട്ടർ തീം പാർക്ക് ഭാഗികമായി തുറക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. കുട്ടികളുടെ പാർക്കിന് പ്രവർത്തിക്കാൻ അനുമതി നൽകി. കുട്ടികളുടെ പാർക്കും പുൽമേടും ആദ്യം തുറക്കാനും ഘട്ടംഘട്ടമായി മുഴുവൻ പാർക്കും തുറക്കാനുമായിരുന്നു നീക്കം. ദുരന്ത നിവാരണ അതോറിറ്റി പിവിആർ നാച്ചുറോ പാർക്ക് 2018ൽ ഉരുള്പൊട്ടലും മണ്ണിടിച്ചിലും കാരണം അടച്ചിരുന്നു.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പാർക്ക് അടച്ചുപൂട്ടാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പി വി അൻവർ സമർപ്പിച്ച അപേക്ഷയിലാണ് പാർക്ക് തുറക്കാൻ അനുമതി ലഭിച്ചത്. ഉത്തരവ് പ്രകാരം കുട്ടികളുടെ പാർക്കിന് വേലികെട്ടി, കളിയുപകരണങ്ങളല്ലാതെ മറ്റ് നിർമിതികളില്ലെന്നും പറയുന്നു. എന്നാൽ വാട്ടർ തീം പാർക്കിന്റെ മറ്റു ഭാഗങ്ങൾ തുറക്കാനുള്ള തീരുമാനം വൈകും. വിശദമായ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.