കോഴിക്കോട് : പേയിളകിയ കുറുക്കന്റെ കടിയേറ്റ് ആറ് വളർത്തുമൃഗങ്ങൾ ചത്തു. മാവൂർ ഗ്രാമപ്പഞ്ചായത്ത് 11-ാം വാർഡിലെ പനങ്ങോട് കണ്ണംവെള്ളി ഭാഗത്താണ് സംഭവം. രണ്ടാഴ്ച മുൻപ് പേവിഷബാധയുള്ള കുറുക്കന്റെ കടിയേറ്റ വളർത്തുമൃഗങ്ങളാണ് ചത്തത്. മുല്ലപ്പള്ളി പി. സി ഉസ്മാന്റെ രണ്ട് പശുക്കൾ, കുളങ്ങര അസൈന്റെ പോത്ത്, പനങ്ങോട് അബ്ദുൾ കരീമിന്റെ പോത്ത്,പനങ്ങോട് ഇന്ദിരയുടെ വളർത്തു നായ തുടങ്ങിയവയാണ് ചത്തൊടുങ്ങിയത്. ഏതാനും പൂച്ചകളും രോഗലക്ഷണങ്ങൾ കാണിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
തെരുവുനായ്ക്കളുടെയും കാട്ടുപന്നികളുടെയും ശല്യം രൂക്ഷമുള്ള പ്രദേശമാണിത്. ഇവയ്ക്ക് കടിയേറ്റിട്ടുണ്ടോയെന്ന് വ്യക്തമല്ല. ആടുകളെ കടിച്ചതായും പറയപ്പെടുന്നു. വിവരമറിഞ്ഞ് വെറ്റിനറി സർജൻ കെ. ആർ. ബിന്ധ്യയുടെ നേതൃത്വത്തിലുള്ള വെറ്റിനറി ഉദ്യോഗസ്ഥരും ചെറൂപ്പ ആരോഗ്യകേന്ദ്രത്തിൽ നിന്നുള്ള ഡോക്ടർമാരും, കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള നേഴ്സിംഗ് സ്റ്റുഡന്റ് സും സ്ഥലത്തെത്തി പരിശോധന നടത്തി.
എല്ലാ വളർത്തുമൃഗങ്ങൾക്കും അവയുടെ പരിപാലകരും കുത്തിവെപ്പ് നൽകി. ഭവനസന്ദർശനവും ബോധവത്കരണവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. രഞ്ജിത്തിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തി. വെള്ളിയാഴ്ച ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.