കോഴിക്കോട് : കളൻതോട് എംഇഎസ് കോളജിൽ റാഗിങ് നടത്തിയ വിദ്യാർഥികൾക്കെതിരെ കോളജ് മാനേജ്മെന്റ് നടപടിയെടുത്തു. ആദില്‍, സിറാജ്, ഷാനില്‍, ആഷിഖ്, ഇസ്ഹാഖ്, അഖില്‍ എന്നിവരടങ്ങുന്ന ഒമ്പതംഗ സംഘത്തിലെ 7 പേരെയാണ് കോളേജിൽ നിന്ന് പുറത്താക്കിയത്. നേരത്തെ ഇവരെ സസ്പെൻഡ് ചെയ്തിരുന്നു. രണ്ടാം വർഷ സോഷ്യോളജി വിദ്യാർത്ഥിയായ മിഥിലാജിനെ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദിച്ചത് ദിവസങ്ങൾക്ക് മുൻപാണ്.
ആക്രമണത്തിൽ വിദ്യാർത്ഥിക്ക് സാരമായി പരിക്കേറ്റതായും മൂക്കിന്റെ പാലം തകർന്നതായും കാഴ്ച്ച തകരാറിലായതായും ഡോക്ടർമാർ പറഞ്ഞു. കണ്ടാലറിയാവുന്ന പത്തോളം പേർ ചേർന്നാണ് മർദിച്ചതെന്ന് മിഥിലാജിന്റെ പിതാവ് മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ റാഗിംഗ് നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരം കുന്നമംഗലം പോലീസ് കേസെടുത്തു. സംഭവത്തിൽ വിശദീകരണം നൽകാൻ കാലിക്കറ്റ് സർവകലാശാല കോളേജിനോട് ആവശ്യപ്പെട്ടിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.