കോഴിക്കോട് : കളൻതോട് എംഇഎസ് കോളേജിലെ റാഗിംഗില്‍ ഒൻപത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ വധശ്രമത്തിന് കേസ്. കുന്നമംഗലം പൊലീസാണ് കേസെടുത്തത്.
ആദില്‍, സിറാജ്, ഷാനില്‍, ആഷിഖ്, ഇസ്ഹാഖ്, അഖില്‍, കണ്ടാലറിയാവുന്ന മൂന്ന് പേര് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആറ് പേരെ കോളേജ് സസ്പെന്റ് ചെയ്തു. സംഭവത്തിൽ സമ്പൂർണ റിപ്പോർട്ട് നൽകാൻ സർവകലാശാല കോളേജിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ചയാണ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ മുഹമ്മദ് മിഥിലാജിന് ക്രൂരമായ മര്‍ദ്ദനമേറ്റത്.
മൂക്കിന്റെ പാലം തകരുകയും കണ്ണിന്റെ കാഴ്ചയ്ക്ക് തകരാര്‍ സംഭവിക്കുകയും ചെയ്തിരുന്നു. രണ്ടാം വര്‍ഷ സോഷ്യോളജി ബിരുദ വിദ്യാര്‍ത്ഥിയാണ് മിഥിലാജ്. കണ്ടാലറിയാവുന്ന പത്തോളം പേരാണ് മര്‍ദ്ദിച്ചതെന്ന് മിഥിലാജിന്റെ പിതാവ് മുഹമ്മദ് റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. സംഭവത്തില്‍ കുന്നമംഗലം പൊലീസില്‍ കുടുംബം പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.