കോഴിക്കോട്: സംസ്ഥാനത്ത് നിപ്പ ഭീതിയിൽ ആശ്വാസം, പരിശോധനയ്ക്ക് അയച്ച 42 സാമ്പിളുകൾ കൂടി നെഗറ്റീവ്. ഹൈ റിസ്ക് ലിസ്റ്റിലുള്ളവരുടെയും ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇനി 39 പേരുടെ ഫലം ലഭിക്കാനുണ്ട്. കോൺടാക്റ്റ് ലിസ്റ്റ് രോഗിയുടെ മതിയായ ഫോൺ വിവരങ്ങൾ ശേഖരിക്കും. ഇതിനായി പോലീസിന്റെ സഹായവും തേടുന്നുണ്ടെന്ന് ഇവർ അറിയിച്ചു
സംസ്ഥാനത്ത് പുതിയ നിപ പോസിറ്റീവ് കേസുകൾ ഒന്നുമില്ല. ഇന്നലെ പരിശോധിച്ച എല്ലാ സാമ്പിളുകളും നെഗറ്റീവ് ആയി. സംസ്ഥാനത്ത് നിപ ബാധ നിയന്ത്രണ വിധേയമാണെന്നും രോഗവ്യാപനം രണ്ടാം തരംഗത്തിലേക്ക് കടന്നിട്ടില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. നിലവിൽ 4 സജീവ കേസുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഇന്നലെ രോഗലക്ഷണങ്ങളോടെ അഞ്ച് പേർ കൂടി ഐസോലേഷനിലാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ഇതുവരെ 181 സാമ്പിളുകൾ പരിശോധിച്ചു.
സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 1192 ആയി. രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്ത് കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 9 പഞ്ചായത്തുകളും ഫറോക്ക് മുനിസിപ്പാലിറ്റിയും കോഴിക്കോട് കോർപ്പറേഷനിലെ ഏഴ് വാർഡുകളും കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബേപ്പൂർ തുറമുഖം അടച്ചു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച വരെ ഓൺലൈൻ ക്ലാസുകൾ ഉണ്ടായിരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. അതേ സമയം ജില്ലയിൽ തുടരുന്ന കേന്ദ്രസംഘം ഇന്ന് വിവിധ സ്ഥലങ്ങൾ സന്ദർശിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.