കോഴിക്കോട്: അബദ്ധത്തിൽ ട്രെയിന്‍ മാറിക്കയറിയ യാത്രക്കാരിയെ ടി.ടി.ഇ പരസ്യമായി അപമാനിച്ചു. യാത്രക്കാരുടെ ചുരിദാർ ഷാൾ ടിക്കറ്റ് പരിശോധിക്കുന്ന ഉദ്യോഗസ്ഥൻ ഊരിമാറ്റിയതായി പരാതി. ബാലുശേരി സ്വദേശി നൗഷാത്തിനാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഈ ദുരനുഭവമുണ്ടായത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നേരിട്ട ദുരനുഭവത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്കും മുഖ്യമന്ത്രിക്കും ഉള്‍പ്പെടെ ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.
ഷാൾ അഴിച്ച ഉദ്യോഗസ്ഥൻ രണ്ട് രണ്ടുമണിക്കൂറിന് ശേഷമാണ് തിരികെ നൽകിയെന്നും കരഞ്ഞുപറഞ്ഞിട്ടും ഷാള്‍ തിരികെ നല്‍കാന്‍ തയ്യാറായില്ലെന്നും ആള്‍ക്കൂട്ടത്തിനിടയില്‍ അപമാനിച്ചെന്നുമാണ് യുവതിയുടെ പരാതി. പിഴയടച്ച ശേഷം ഉദ്യോഗസ്ഥൻ ഷാൾ തിരികെ നൽകുന്ന വീഡിയോയും ഇവർ പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം.
തലശ്ശേരിയില്‍ നിന്ന് കൊയിലാണ്ടിയിലേക്ക് മെമു ട്രെയിനില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റ് എടുത്ത യുവതി, ട്രെയിന്‍ മാറി ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ കയറുകയായിരുന്നു. ആദ്യമായിട്ടാണ് യുവതി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത്. ഇന്റര്‍സിറ്റി എക്‌സ്പ്രസിന് കൊയിലാണ്ടിയില്‍ സ്റ്റോപ്പില്ലാത്തതിനാല്‍ യുവതി കോഴിക്കോട് ഇറങ്ങുകയായിരുന്നു. ഇവിടെ വെച്ച് ടിക്കറ്റ് പരിശോധിക്കുന്ന ആള്‍ എത്തി. കാര്യം പറഞ്ഞെങ്കിലും, ഇവര്‍ ഒന്നും കേള്‍ക്കാന്‍ തയ്യാറായില്ല. പിഴ അടയ്ക്കണമെന്ന് പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല. ചുരിദാറില്‍ പിന്നുകൊണ്ട് കുത്തിവെച്ച ഷാള്‍ വലിച്ചുപറച്ച് ടിക്കറ്റ് പരിശോധിക്കുന്ന ഉദ്യോഗസ്ഥ കടന്നുപോകുകയായിരുന്നു. രണ്ട് മണിക്കൂറോളം യുവതിയെ സ്റ്റേഷനില്‍ നിര്‍ത്തിച്ചു, പിന്നീടാണ് ഷാള്‍ തിരിച്ച് നല്‍കി വിട്ടയച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.