കോട്ടഞ്ചേരി: കോട്ടഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ മൈക്കാവിൽ പുലിയിറങ്ങിയെന്ന അഭ്യൂഹം നാടിനെ ഭീതിയിലാഴ്ത്തി. പിന്നീട് കാട്ടുപൂച്ചയാണെന്ന് വനപാലകർ സ്ഥിരീകരിച്ചതോടെയാണ് ആശങ്കയ്ക്ക് വിരാമമായത്. മൈക്കാവ് മാനാംകുന്ന് റോഡിലും വളവിൽ ബസ് സ്റ്റോപ്പിലുമാണ് പുലിയെപ്പോലെ തോന്നിക്കുന്ന വന്യമൃഗത്തെ കണ്ടതായി നാട്ടുകാർ പറഞ്ഞത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചിന് റബർ ടാപ്പിംഗ് തൊഴിലാളിയായ വാഴക്കാല പൗലോസാണ് ജീവിയെ ആദ്യം കണ്ടത്.
കാൽപ്പാടുകൾ സ്ഥലത്തുണ്ട്. തുടർന്ന് ഫോറസ്റ്റ് റേഞ്ച് ഡെപ്യൂട്ടി ഓഫീസർ കെ.ഷാജു, കോഴിക്കോട് ആർആർടി ടി.കെ. അബ്ദുൾ കരീം, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രജീഷ് എന്നിവർ വിവിധ സ്ഥലങ്ങളിൽ പരിശോധനയ്ക്ക് നേതൃത്വം നൽകി. കാട്ടുപൂച്ച ഇനത്തില്‍ പെട്ട ജീവിയെയാണ് നാട്ടുകാർ കണ്ടെതെന്ന് വനപാലക സംഘം അഭിപ്രായപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.