തിരുവനന്തപുരത്തിനു പിന്നാലെ കോഴിക്കോട് കോർപറേഷനിലും താൽക്കാലിക നിയമന വിവാദം. ആരോഗ്യ വിഭാഗത്തിലെ 122 താൽക്കാലിക കണ്ടിൻജൻസി തസ്തികകളിൽ പാർട്ടിക്കാരെ തിരുകിക്കയറ്റാൻ സിപിഎം പ്രതിനിധികൾ മാത്രമുള്ള ഇന്റർവ്യൂ ബോർഡാണു രൂപീകരിച്ചതെന്ന് ആരോപിച്ച് പ്രതിപക്ഷമായ യുഡിഎഫും ബിജെപിയും രംഗത്തെത്തി. ഈ നിയമനരീതിയുമായി മുന്നോട്ടുപോയാൽ കോടതിയെ സമീപിക്കുമെന്നും അറിയിച്ചു. 122 പേരുടെ നിയമനത്തിന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ആയിരത്തോളം പേരെയാണ് ഇന്റർവ്യൂവിനു ക്ഷണിച്ചത്. ഇന്റർവ്യൂ പ്രഹസനം മാത്രമായിരുന്നുവെന്ന്പങ്കെടുത്തവരിൽ ചിലർ ആക്ഷേപമുന്നയിച്ചു. മാർക്ക് മാനദണ്ഡങ്ങൾ വ്യക്തമാക്കിയിട്ടില്ല
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.