അറസ്റ്റിലായ പിഎഫ്ഐ പ്രവര്‍ത്തകരെ നാളെ കോടതിയില്‍ ഹാജരാക്കും. ഇതുവരെ ലഭിച്ച തെളിവുകൾ അന്വേഷണ ഏജൻസി കോടതിയിൽ സമർപ്പിക്കും. അറസ്റ്റിലായവരുടെ ചോദ്യം ചെയ്യൽ എൻഐഎ ആസ്ഥാനത്ത് തുടരുകയാണ്. പ്രധാനമന്ത്രിയെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ശ്രമിച്ചെന്ന് ഇഡി ആരോപിച്ചിരുന്നു. കേരളത്തിൽ നിന്ന് അറസ്റ്റിലായ ഷഫീഖ് പിയുടെ റിമാൻഡിലാണ് ഇക്കാര്യം പറയുന്നത്. ബിഹാറിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ഗൂഢാലോചന നടന്നതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ യുപിയിലെ നേതാക്കളെ വധിക്കാന്‍ പദ്ധയിയിട്ടിരുന്നെന്നും ഇഡി ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിൽ ചോദ്യം ചെയ്യലിന് കൂടുതൽ സമയം വേണമെന്ന് എൻഐഎ ആവശ്യപ്പെട്ടേക്കും.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ എൻഐഎ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച രാജ്യവ്യാപകമായി നടത്തിയ റെയ്ഡിന് ശേഷം 106 പേരെ അറസ്റ്റ് ചെയ്തു. പോപ്പുലർ ഫ്രണ്ടിന്റെ 93 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പിഎഫ്ഐ ദേശീയ പ്രസിഡന്റ് ഒഎംഎ സലാം, ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം, മുഹമ്മദ് ബഷീര്‍, കെ പി ജസീര്‍, കെ പി ഷഫീര്‍, പി അബൂബക്കര്‍, ഇ എം അബ്ദുള്‍ റഹ്മാന്, പി കോയ എന്നിവര്‍ അറസ്റ്റിലായത്. കരമന അഷ്റഫ് മൗലവി, സാദിഖ് അഹമ്മദ്, ഷിഹാസ്, അന്‍സാരി, എം എം മുജീബ് എന്നിവര്‍ കേരളത്തിലെടുത്ത കേസിലാണ് അറസ്റ്റിലായത്.
കേരളത്തില്‍ നിന്ന് 22 പേര് മഹാരാഷ്ട്രയിലും കര്‍ണാടകത്തിലും (20 വീതം), തമിഴ്നാട് (10), അസം (9), ഉത്തര്‍പ്രദേശ് (8), ആന്ധ്രാപ്രദേശ് (5), മധ്യപ്രദേശ് (4) എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അറസ്റ്റുണ്ടായത്. പുതുച്ചേരിയും ഡല്‍ഹിയും (3 വീതം), രാജസ്ഥാന് (2) പിഎഫ്ഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.