ജോലി സമയത്തു ധരിച്ചിട്ടുള്ള പച്ചത്തൊപ്പി മതപരമായതാണെന്ന് ആരോപിച്ചാണു കണ്ടക്ടറോടു യുവതി തര്‍ക്കിക്കുന്നത്. സർക്കാർ ജോലിയുടെ ഭാഗമായുള്ള യൂണിഫോമിന്റെ കൂടെ ഇത്തരം തൊപ്പി ധരിക്കരുതെന്നു യുവതി ആവർത്തിക്കുന്നതു വിഡിയോയിൽ കേൾക്കാം. സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ, മതാനുഷ്ഠാനങ്ങൾ വീട്ടിൽ മതിയെന്നും പൊതുസ്ഥലത്തു പാടില്ലെന്നും യുവതി പറയുന്നുണ്ട്.
‘‘ഞാൻ വർഷങ്ങളായി ഇതേ തൊപ്പി ധരിക്കാറുണ്ട്’’ എന്നു കണ്ടക്ടർ മര്യാദയോടെ മറുപടി പറയുന്നുണ്ടെങ്കിലും യുവതി ദേഷ്യത്തിൽ തന്നെയായിരുന്നു. ‘‘നിങ്ങൾ ഇങ്ങനെ തൊപ്പി ധരിക്കുന്നത് നിയമാനുസൃതമല്ല. നിയമം എല്ലാവർക്കും തുല്യമാണ്. തൊപ്പി ഉടൻ മാറ്റണം. ഇല്ലെങ്കിൽ അധികൃതരെ വിവരമറിയിക്കും’’ എന്നും യുവതി നിലപാടെടുത്തു. ഒടുവിൽ കണ്ടക്ടർ തൊപ്പി തലയിൽനിന്ന് ഊരിയെടുത്ത് പാന്റ്സിന്റെ പോക്കറ്റിലിടുന്നതും വിഡിയോയിലുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.