കോഴിക്കോട്: ഗുരുതരാവസ്ഥയിലായ രോഗിയുമായി പോകുന്ന ആംബുലൻസിന്റെ വഴിയിൽ സ്വകാര്യ കാർ തടസം സൃഷ്ടിച്ചു. രോഗിയുമായി ബാലുശേരി താലൂക്ക് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സിനാണ് കാര്‍ മാര്‍ഗതടസം ഉണ്ടാക്കിയത്. ചേളന്നൂര്‍ 7/6 മുതല്‍ കക്കോടി ബൈപാസ് വരെയാണ് കാര്‍ മാര്‍ഗതടസം സൃഷ്ടിച്ചത്.
രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് രോഗി ഗുരുതരാവസ്ഥയിലായിരുന്നു. നിരന്തരം സൈറണ്‍ മുഴക്കി ഓടുന്ന ആംബുലന്‍സ് ഹോണ്‍ മുഴക്കിയിട്ടും വഴിമാറിക്കൊടുക്കാതെ പായുകയായിരുന്നു കാര്‍. കാർ റോഡിന്റെ മധ്യത്തിൽ നിന്ന് നീങ്ങിയില്ല. കാർ തുടർച്ചയായി ബ്രേക്കിട്ടതായി ആംബുലൻസിൽ ഉണ്ടായിരുന്നവർ പറഞ്ഞു. കാര്‍ തുടര്‍ച്ചയായി ബ്രേക്കിട്ടതോടെ രോഗിയുടെ ബന്ധുക്കള്‍ ആംബുലന്‍സിനുള്ളില്‍ തെറിച്ചു വീഴുന്ന സാഹചര്യവും ഉണ്ടായി.
വൺവേ ആയ കക്കോടി ബൈപ്പാസിൽ വച്ചാണ് ആംബുലൻസിന് ഒടുവിൽ കാറിനെ മറികടക്കാനായത്. അതുവരെ കാര്‍ അഭ്യാസം തുടരുകയായിരുന്നു.
ആംബുലൻസിൽ വാഹനം ഇടയ്ക്കിടെ തടഞ്ഞുനിർത്തുന്നതിന്റെ ദൃശ്യങ്ങൾ ആംബുലൻസിലുണ്ടായിരുന്നവർ പകർത്തി. നടപടി ആവശ്യപ്പെട്ട് രോഗിയുടെ ബന്ധുക്കൾ കാറിന്റെ ദൃശ്യങ്ങൾ സഹിതം നന്മണ്ട പോലീസിനും എസ്ആർടിഒ അധികൃതർക്കും പരാതി നൽകി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.