കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം അപര്യാപതമെന്ന് പരാതിക്കാരി ഹര്‍ഷിന. താന്‍ ഇത്രയും കാലം അനുഭവിച്ച വേദനയെ അപഹസിക്കലാണ് ഇപ്പോള്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം. ഇത്രയും കാലത്തെ ചികിത്സയ്ക്ക് തന്നെ നല്ലൊരു തുക ചെലവായിട്ടുണ്ട്.അതുകൊണ്ടു നഷ്ടപരിഹാരം സ്വീകരിക്കില്ലെന്നും സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം തുടങ്ങാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്നും ഹര്‍ഷിന പറഞ്ഞു.
കഴിഞ്ഞ മാസം അവസാനം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്നില്‍ സമരം ഇരുന്നതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രി തന്നെ നേരിട്ട് വന്ന് കണ്ടിരുന്നു. മന്ത്രി നിര്‍ദ്ദേശിച്ച പ്രകാരമാണ് വീണ്ടും നിവേദനം സ്പീഡ് പോസ്റ്റായും ഇമെയില്‍ ആയും അയച്ചത്. തന്റെ വേദന ഉള്‍ക്കൊള്ളുന്നുവെന്ന് പറഞ്ഞ മന്ത്രി രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചത് ആളെ കളിയാക്കുന്നതിന് തുല്യമാണെന്നും ഹര്‍ഷിന പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.