താമരശ്ശേരി: താമരശ്ശേരിക്കടുത്ത് പരപ്പൻപൊയിലിലേക്ക് വ്യാഴാഴ്ച രാവിലെ കോഴിക്കോട്ടുനിന്ന് കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസിൽ കയറിയ ദമ്പതികളെ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കാതെ രണ്ട് കിലോമീറ്റർ അകലെ ഇറക്കിവിട്ടതായി പരാതി.
പരപ്പൻപൊയിൽ മുക്കിലംപാടി സ്വദേശികളായ ലത്തീഫ്, ലൈല എന്നിവരാണ് താമരശ്ശേരി പോലീസിൽ പരാതി നൽകിയത്. വെല്ലൂർ സിഎംസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവർ വ്യാഴാഴ്ച പുലർച്ചെ മൂന്നോടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തി. അവിടെ നിന്ന് ഓട്ടോയിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെത്തി.
തുടർന്ന് ഏകദേശം 3.20ന് സുൽത്താൻ ബത്തേരിയിലേക്ക് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിൽ കയറി. ബസ് പറപ്പൻപോലെത്തും മുൻപേ തന്നെ ഇറങ്ങേണ്ട സ്ഥലമാണെന്ന് കണ്ടക്ടർ ഓർമ്മിപ്പിച്ചു. കണ്ടക്ടർ ബെൽ അടിച്ചെങ്കിലും ബസ് നിർത്തിയില്ല. കണ്ടക്ടർ പലതവണ ബെല്ലടിച്ചിട്ടും രണ്ട് കിലോമീറ്റർ അകലെ താമരശ്ശേരി പഴയ സ്റ്റാൻഡിൽ ബസ് നിർത്തി.
രണ്ട് ഹൃദയശസ്ത്രക്രിയകൾക്ക് വിധേയനായ തന്റെ ഭർത്താവ് തുടർചികിത്സയ്ക്കായി വെല്ലൂരിലേക്ക് പോകുകയാണെന്ന് ലൈല പറഞ്ഞു. രാത്രി യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ബസ് നിർത്തിയിടാൻ നിർദേശം നിലനിൽക്കെയാണ് ദമ്പതികൾക്ക് മോശം അനുഭവമുണ്ടായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.