കോഴിക്കോട് : രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം മാവൂരിലെ താഴ്ന്ന പ്രദേശങ്ങൾ വീണ്ടും വെള്ളത്തിനടിയിലായി. ചാലിയാറും ചെറുപുഴയും ഇരുവഴിഞ്ഞിയും കരകവിഞ്ഞതോടെയാണ് താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലായത്.
ഞായറാഴ്ച മുതലാണ് ജലനിരപ്പ് ഉയരാൻ തുടങ്ങിയത്. 14-ാം വാർഡ് കച്ചേരിക്കുന്നില്‍ വീടുകൾ വെള്ളത്തിലായി. കച്ചേരിക്കുന്ന് അബ്ദുല്‍ ലത്തീഫ്, പുലിയപ്രം സത്യൻ എന്നിവരുടെ വീട്ടിലേക്ക് വെള്ളം കയറി.
മാവൂർ പൈപ്പ് ലൈൻ റോഡിൽ വെള്ളം കയറി. തിങ്കളാഴ്ച രാത്രി ജലനിരപ്പ് ഉയർന്നതും ആശങ്ക വർധിപ്പിച്ചു. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മാവൂർ-കോഴിക്കോട് റോഡിൽ കോളക്കോട്ട് വളവിന് സമീപം ട്രാൻസ്ഫോർമറിന് മുകളിലേക്ക് അപകടകരമായ രീതിയില്‍ മരം വീണു.
വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ എത്തി ഭീഷണി ഒഴിവാക്കി. കണ്ണിപ്പറമ്ബ് ജിഎൽപി സ്കൂളിനു സമീപം മരം വീണു. മാവൂർ പൈപ്പ് ലൈൻ ജങ്ഷനു സമീപം മതിൽ ഇടിഞ്ഞുവീണു. സമീപത്തെ അപ്പാർട്ട്മെന്റിന്റെ മുറ്റത്തേക്കാണ് മതിൽ വീണത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.