കോഴിക്കോട് : കോഴിക്കോട് ഹോട്ടൽ മുറിയിൽ താമസിച്ചിരുന്ന വിവാഹ നിശ്ചയം കഴിഞ്ഞ ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഒളിക്യാമറ ഉപയോഗിച്ച് പകര്‍ത്തി ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ.
ചേലേമ്പ്ര സ്വദേശി മക്കാടംപള്ളി വീട്ടിൽ അബ്ദുൾ മുനീറിനെ (35)യാണ് തിരൂർ പൊലീസ് കോഴിക്കോട്ടുനിന്ന് അറസ്റ്റ് ചെയ്തത്. മാസങ്ങൾക്ക് മുൻപാണ് ദമ്പതികൾ കോഴിക്കോട്ടെ ഹോട്ടലിൽ മുറിയെടുത്തത്. പിന്നീട് സ്വകാര്യ ദൃശ്യങ്ങൾ കൈവശമുണ്ടെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ട് പ്രതി ഭീഷണിപ്പെടുത്തി. തിരൂർ കുറ്റൂർ സ്വദേശിയായ യുവാവിന്റെ പരാതിയിന്മേലുള്ള അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ദിവസം കോഴിക്കോട്ടുവെച്ച് പ്രതിയെ പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് ലാപ്ടോപ്പും കൊതുകിനെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന മെഷീനിനുള്ളിൽ ഒളിപ്പിച്ച ക്യാമറയും പോലീസ് കണ്ടെടുത്തു.
തിരൂര്‍ സി ഐ ജിജോ എം ജെയുടെ നേതൃത്വത്തില്‍ എസ് ഐ വിപിന്‍ കെ വി, സി പി ഒമാരായ ധനീഷ്കുമാര്‍, അരുണ്‍, ദില്‍ജിത്ത്, സതീഷ് കുമാര്‍ എന്നിവരുള്‍പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. മജിസ്ട്രേറ്റ് മുമ്ബാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.