മാവൂർ: ചാത്തമംഗലം – പെരുവയൽ പഞ്ചായത്തുകൾക്കിടയിലായി ചെട്ടിക്കടവിൽ നിർമ്മിക്കുന്ന പാലത്തിന്റെ പ്രവർത്തി പുരോഗമിക്കുന്നു. പൊതു മരാമത്ത് വകുപ്പിന്റെ ഫണ്ടിൽ നിന്നും അനുവദിച്ച 9.5 കോടി രൂപ വിനിയോഗിച്ചാണ് പൊളിച്ചു നീക്കിയ പഴയപാലത്തിന് പകരം പുതിയ പാലം നിർമ്മിക്കുന്നത്. നൂറ്റി ഇരുപത്തിരണ്ട് മീറ്റർ നീളത്തിലും പതിനൊന്ന് മീറ്റർ വീതിയിലുമാണ് പാലത്തിന്റെ നിർമ്മാണം നടക്കുന്നത്. നിലവിൽ രണ്ടു ഭാഗത്തെ ഗർഡറുകളുടെ പ്രവർത്തി പൂർത്തിയായിട്ടുണ്ട്.അവസാന ഭാഗത്തെ ഗർഡറിന്റെ പ്രവർത്തിയാണ് ഇപ്പോൾ നടക്കുന്നത്. അതും ഏതാനും ആഴ്ച്ചകൾക്കകം പൂർത്തീകരിക്കും. തുടർന്ന് പാലത്തിന്‌മുകളിലെ മെയിൽ സ്ലാബിന്റെ കോൺക്രീറ്റ് പ്രവർത്തി ആരംഭിക്കും. നിലവിൽ പെരുവയൽ പഞ്ചായത്തിനോട് ചേർന്ന ഭാഗത്തെ ആദ്യ മെയിൻ സ്ലാബിന്റെ പ്രവർത്തി പൂർത്തീകരിച്ചിട്ടുണ്ട്. പാലത്തിന്റെ പ്രവർത്തിക്കൊപ്പം ഇരു വശങ്ങളിലെയും അപ്രോച്ച് റോഡിന്റെ നിർമ്മാണവും ആരംഭിച്ചു. മുന്നൂറ്റി എഴുപത് മീറ്റർ ദൂരമാണ് ഇരു വശങ്ങളിലുമായി അപ്രോച്ച് റോഡിന് ആകെ ഉള്ളത്. ദ്രുതഗതിയിൽ പുരോഗമിക്കുന്ന പാലത്തിന്റെ നിർമ്മാണം മെയ് മാസത്തോടെ പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുക്കാനാണ് ഉദ്യേശിക്കുന്നത്. പി.ടി.എസ്. ഹൈടെക് പ്രൊജക്റ്റ് ഇന്ത്യാ പ്രൈവെറ്റ് ലിമിറ്റഡ് കമ്പനിക്കാണ് ചെട്ടിക്കടവ് പാലത്തിന്റെ നിർമ്മാണ ചുമതല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.