കോഴിക്കോട് : മാവൂരിലെ പാഴൂർ ജ്വല്ലറിയിൽ മോഷണം നടത്തിയ രണ്ടുപേർ പൊലീസ് പിടിയിലായി. കണ്ണിപറമ്പിന് സമീപം തീർത്ഥക്കുന്ന് സ്വദേശിയായ ഇരുപത്തൊന്നുകാരനായ രഞ്ജിഷും പ്രായപൂർത്തിയാകാത്ത ഒരാളുമാണ് മാവൂർ പോലീസ് പിടിയിലായത്.
മാവൂർ ബസ് സ്റ്റാൻഡിന് സമീപം കട്ടാങ്ങൽ റോഡിൽ ജിജീഷിന്റെ ഉടമസ്ഥതയിലുള്ള പാഴൂർ ജ്വല്ലറിയുടെ പിൻവശത്തെ മതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ ജ്വല്ലറിയുടെ കൗണ്ടറിന് സമീപത്തെ പെട്ടിയിൽ സൂക്ഷിച്ചിരുന്ന വെള്ളി ആഭരണങ്ങൾ ആണ് കവർന്നത്.
ഒരു ലക്ഷം രൂപ വരുന്ന വെള്ളിയാഭരണങ്ങളാണ് ഇവർ മോഷ്ടിച്ചത്. മാവൂർ തീർഥകുന്നിനടുത്തുള്ള വാട്ടർടാങ്കിന് സമീപത്തുനിന്നാണ് മോഷ്ടിച്ച വസ്തു കണ്ടെടുത്തത്. മോഷണം നടന്നയുടൻ നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. ജ്വല്ലറി ഉടമയാണ് ആഭരണങ്ങൾ തിരിച്ചറിഞ്ഞത്.
മാവൂർ സി.ഐ രാജേഷ്, എസ്.ഐ അനുരാജ്, സീനിയർ സി.പി.ഒമാരായ അനൂപ്, മോഹനൻ, അനിൽ, സാബു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.