കോഴിക്കോട്: ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് മരുന്നില്ലെന്ന് പരാതി. കോഴിക്കോട് മെഡിക്കൽ കോളേജിൽ സിറിഞ്ച് സ്റ്റോക്കില്ലാത്തതിനാൽ പുറത്ത് നിന്ന് വാങ്ങിപ്പിക്കുകയാണെന്ന് രോഗികൾ പറഞ്ഞു. ദിവസവും നൂറുകണക്കിന് രോഗികൾ എത്തുന്ന മെഡിക്കൽ കോളേജിൽ സിറിഞ്ചുകളുടെ സ്റ്റോക്ക് തീർന്നത് വൻ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
പകര്‍ച്ചവ്യാധി ഭീഷണി നിലനില്‍ക്കുമ്ബോഴും ഡോക്സി സൈക്ലിൻ അടക്കുമുള്ള ആന്റി ബയോട്ടിക് മരുന്നുകള്‍ പല സര്‍ക്കാര്‍ ആശുപത്രികളിലും ആവശ്യത്തിന് സ്റ്റോക്കില്ലെന്നും രോഗികളെക്കൊണ്ട് പുറത്തുനിന്ന് വാങ്ങിപ്പിക്കുകയാണെന്നുമാണ് പരാതി.
താലൂക്ക്, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള അവശ്യമരുന്നുകളുടെ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. റാനിറ്റിൻ, പാൻപെട്രസോൾ തുടങ്ങിയ മരുന്നുകളും ക്ഷാമം നേരിടുന്നു. കോർപ്പറേഷന്റെ കീഴിലുള്ള ആറ് നഗര ആരോഗ്യ കേന്ദ്രങ്ങളിൽ പാരസെറ്റമോൾ, കാഫ്‌സിറപ്പ് തുടങ്ങിയ മരുന്നുകൾ പോലും സ്റ്റോക്കില്ല.
രോഗികളുടെ എണ്ണം വർധിക്കുമെന്ന പ്രതീക്ഷയിൽ മരുന്ന് സ്റ്റോക്ക് ചെയ്യാത്തതാണ് ഇവിടങ്ങളിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് റിപ്പോർട്ട്. എല്ലാ മരുന്നുകളും കെഎംഎസ്‌സിഎല്ലിൽ സ്റ്റോക്കുണ്ടെന്നും ആശുപത്രികളിൽ നിന്ന് ലഭിക്കുന്ന ഓർഡർ അനുസരിച്ചാണ് മരുന്നുകൾ വിതരണം ചെയ്യുന്നതെന്നും അധികൃതർ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.