തിരുവമ്പാടി: അമ്ബലപ്പാറ വീട്ടില്‍ നിന്നുള്ള അജൈവ മാലിന്യം ചാക്കില്‍ കെട്ടി റോഡരികില്‍ തള്ളിയതിന് 10000 രൂപ പിഴ ഈടാക്കി തിരുവമ്ബാടി ഗ്രാമ പഞ്ചായത്ത് അമ്ബലപ്പാറ മുട്ടുചിറക്കല്‍ എം.കെ.രാജനില്‍ നിന്നാണ് 10,000 രൂപ പിഴ ഈടാക്കിയത്.
ഇന്നലെ രാവിലെ മാലിന്യം കണ്ടതായി നാട്ടുകാർ ഗ്രാമപഞ്ചായത്തിൽ അറിയിച്ചതിനെ തുടർന്ന് ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും സംയുക്ത പരിശോധനയിലാണ് പ്രതിയെ കുറിച്ചുള്ള വിവരം ലഭിച്ചത്. ചാക്കിൽ കെട്ടിയ മാലിന്യത്തിൽ നിന്നും സ്കൂൾ വിദ്യാർഥിയുടെ പുസ്തകത്തിലെ വിലാസത്തിൽ നിന്നുമാണ് തെളിവുകൾ ലഭിച്ചത്.
പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ് പറഞ്ഞു. പരിശോധനയ്ക്ക് ഹെല്‍ത്ത് ഇൻസ്പെക്ടര്‍ എം സുനീര്‍, അസിസ്റ്റൻറ് സെക്രട്ടറി ടി. രഞ്ജിനി, ക്ലര്‍ക്ക് നവീൻ എസ്സ്, ജൂനിയര്‍ ഹെല്‍ത്ത് ഇൻസ്പെക്ടര്‍മാരായ കെ .ബി.ശ്രീജിത്ത്, എസ്.എം അയന, ഹരിത കര്‍മ്മസേനാ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.