മലബാർ മേഖലയിൽ വനംവകുപ്പിന്റെ പുതിയ പദ്ധതിയായി ടൈഗർ സഫാരി പാർക്ക് സ്ഥാപിക്കാൻ വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ വിളിച്ചുചേർത്ത ഉന്നതതല യോഗത്തില്‍ തത്വത്തിൽ തീരുമാനിച്ചു. കോഴിക്കോട്/കണ്ണൂർ ജില്ലയിൽ ഇതിന് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിൽ എട്ടംഗ സമിതി രൂപീകരിച്ചു.
സഫാരി പാർക്ക് ആരംഭിക്കുന്നതിനുള്ള പ്രാഥമിക അനുമതികൾക്ക് ആവശ്യമായ നടപടികൾ ആരംഭിക്കാനും പരമാവധി നിയമതടസ്സങ്ങൾ ഒഴിവാക്കി എത്രയും വേഗം പദ്ധതി പൂർത്തിയാക്കാനും യോഗത്തിൽ മന്ത്രി നിർദേശം നൽകി. തിരുവനന്തപുരം കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തിന്റെ പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്ത പ്രകാരം മലബാര്‍ മേഖലയില്‍ നിന്നും പുനരധിവസിപ്പിക്കുന്നതിനായി ലഭിക്കുന്ന കാട്ടാനകളെ സംരക്ഷിക്കുന്നതിനുള്ള സാറ്റലൈറ്റ് സെന്റര്‍ സ്ഥാപിക്കുന്ന കാര്യവും പരിഗണിക്കാൻ മന്ത്രി നിര്‍ദ്ദേശിച്ചു.
യോഗത്തില്‍ വനം-വന്യജീവി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍, പി.സി.സി.എഫ് ഡി. ജയപ്രസാദ്, (ചീഫ് വൈല്‍ഡ് വാര്ഡൻ), എ.പി.സി.സി.എഫുമാരായ ഡോ. പി. പുകഴേന്തി, എല്‍. ചന്ദ്രശേഖര്‍, സി.സി.എഫുമാരായ ജസ്റ്റിൻ മോഹൻ, സഞ്ജയൻ കുമാര്‍, കെ.എസ് ദീപ, കെ.ആര് അനൂപ്, മുഹമ്മദ് ഷബാബ്, പുത്തൂര്‍ സുവോളിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ കീര്‍ത്തി, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് & കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രം സ്പെഷ്യല്‍ ഓഫീസര്‍ കെ. ജെ. വര്‍ഗീസ്, കോഴിക്കോട് ഡി.എഫ്.ഒ ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.