തിരുവമ്പാടി: ഉറുമി ജലവൈദ്യുത പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ പെൻസ്റ്റോക്ക് പൈപ്പ് പൊട്ടി പവർ ഹൗസിലേക്ക് വെള്ളം കയറി വൻ നാശനഷ്ടം.
ചൊവ്വാഴ്ച ഉറുമി പവർ ഹൗസിനുള്ളിൽ വൈദ്യുതി ഉൽപ്പാദനം നടക്കുന്നതിനിടെയാണ് പെൻസ്റ്റോക്ക് പൈപ്പ് പൊട്ടി പവർ ഹൗസിലേക്ക് വെള്ളം കയറിയത്. ഒന്നാം ഘട്ട പദ്ധതിയുടെ പ്രവര്‍ത്തന നിയന്ത്രണം രണ്ടാം ഘട്ട പദ്ധതിയുടെ കണ്‍ട്രോള്‍ റൂമിലാണ് എന്നതാണ് വൈദ്യുതി ഉത്പാദനം പൂര്‍ണമായും തടസപ്പെടാൻ കാരണം. ഇത് വൈദ്യുതി വകുപ്പിന് വൻ നഷ്ടമുണ്ടാക്കുമെന്ന് സ്ഥലം സന്ദർശിച്ച ലിന്റോ ജോസഫ് എംഎൽഎ സൂചിപ്പിച്ചു. ഓഫീസ് മുറിയിലും കൺട്രോൾ റൂമിലും ജനറേറ്റർ റൂമിലും വെള്ളം കയറി. കണ്‍ട്രോള്‍ റൂമിലേക്ക് കൂടുതല്‍ ശക്തിയില്‍ വെള്ളം വന്നിരുന്നുവെങ്കില്‍ വലിയ അപകടം സംഭവിക്കുമായിരുന്നു.
പ്രവര്‍ത്തനം പുനരാരംഭിക്കാൻ ഒരാഴ്ചയിലധികം സമയം വേണ്ടി വരുമെന്നാണ് കെ എസ് ഇ ബി അധികൃതരില്‍ നിന്ന് ലഭിക്കുന്ന സൂചന. ഈ സമയത്ത് ഉത്പാദനം നടക്കാത്തതിനാല്‍ കെ എസ് ഇ ബിക്ക് വലിയ നഷ്ടമാണ് ഉണ്ടാകുക.
22 വര്‍ഷം മുമ്ബ് സ്ഥാപിച്ച പെൻസ്റ്റോക്ക് പൈപ്പാണ് ഇപ്പോള്‍ പൊട്ടിയിരിക്കുന്നത്. പൈപ്പിന് ഉള്‍ഭാഗം ദ്രവിച്ചതാണ് പൊട്ടാൻ പ്രധാന കാരണമെന്നാണ് നിഗമനം. അതോടൊപ്പം വെള്ളത്തിന്റെ അതിപ്രസരവുമുണ്ടായി. പൈപ്പിന്റെ ഉള്‍ഭാഗം ദ്രവിച്ചത് പൈപ്പ് പൊട്ടിയതിന് ശേഷമാണ് അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. തുരുമ്ബെടുത്തും മറ്റുമാണ് ഉള്‍ഭാഗം ദ്രവിച്ചിരിക്കുന്നത്. ഇക്കാര്യം മുൻകൂട്ടി അറിയാൻ കഴിഞ്ഞിരുന്നെങ്കില്‍ വലിയ നഷ്ടം ഒഴിവാക്കാനാകുമായിരുന്നുവെന്നാണ് വിലയിരുത്തല്‍. ദ്രവിച്ചതിനാല്‍ പെൻസ്റ്റോക്ക് പൈപ്പ് പൂര്‍ണമായും മാറ്റണം. രണ്ടായിരം മീറ്ററോളം നീളത്തിലാണ് പെൻസ്റ്റോക്ക് പൈപ്പുള്ളത്. ഇതിന്റെ അറ്റകുറ്റപ്പണിക്ക് വലിയ തുകയാണ് ചെലവാകുക.
വെള്ളത്തിന്റെ ഉയർന്ന മർദമാണ് പെൻസ്റ്റോക്ക് പൈപ്പ് പൊട്ടാൻ കാരണമെന്ന് പറയുന്നു. ജനറേഷൻ നടക്കുമ്പോൾ ജനറേറ്റർ ഡ്രിപ്പ് ആയി. ഇങ്ങനെ വരുമ്പോൾ സാധാരണ വെള്ളം ഓവര്‍ ഫ്ലോ ആയി പുഴയിലേക്ക് പോകുകയാണ് പതിവ്. എന്നാൽ വെള്ളത്തിന്റെ ശക്തമായ മർദത്തിൽ പെൻ സ്റ്റോക്ക് പൈപ്പ് പൊട്ടി. പൈപ്പിന്റെ പ്രായം അപകടകാരണമെന്നു കരുതുന്നു.
2004ൽ കമ്മിഷൻ ചെയ്ത പദ്ധതി പിന്നീട് കാര്യമായ അറ്റകുറ്റപ്പണികൾ നടത്തിയില്ലെന്ന ആക്ഷേപമുണ്ട്. പെൻസ് റ്റോക്ക് മാറ്റിസ്ഥാപിക്കാൻ ഏകദേശം 50 കോടി രൂപ വേണ്ടിവരുമെന്നാണ് പ്രാഥമിക കണക്ക്. ഒപ്പം കൺട്രോൾ റൂമിലെ കേടുപാടുകൾ പുനഃസ്ഥാപിക്കണം. തുടർച്ചയായ ഉൽപ്പാദന നഷ്ടവും കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ്. പദ്ധതിയുടെ ഉത്പാദനം 2.4 മെഗാവാട്ടാണ്. അതേസമയം ഉത്പാദനം നിലച്ചത് മലബാര്‍ മേഖലയില്‍ വലിയ വൈദ്യുതി പ്രതിസന്ധിക്കാണ് ഇടവരുത്തുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.