കോഴിക്കോട്: ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവും അമ്മായിയമ്മയും അറസ്റ്റിൽ. കോഴിക്കോട് തൊട്ടിൽപ്പാലം ദേവര്‍കോവില്‍ കരിക്കാടന്‍പൊയിലില്‍ സ്വദേശി അസ്മിന തൂങ്ങിമരിച്ച കേസിലാണ് ഭർത്താവ് ജംഷീറിനെയും ഭർതൃമാതാവ് നഫീസയെയും നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
അഞ്ചുമാസം ഗർഭിണിയായ അസ്മിനയെ മാർച്ച് 13നാണ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭര്‍ത്താവും വീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി അസ്മിനയുടെ ബന്ധുക്കൾ തൊട്ടിൽപ്പാലം പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികളെ പിടികൂടിയില്ലെന്നാരോപിച്ച് വെള്ളിയാഴ്ച ആക്ഷന്‍സമിതി രൂപവത്കരിച്ചു. ആദ്യം തൊട്ടിൽപാലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും പിന്നീട് നാദാപുരം ഡി.വൈ.എസ്.പി അന്വേഷണച്ചുമതല ഏറ്റെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ജംഷീറിനെയും നഫീസയെയും അറസ്റ്റ് ചെയ്തത്. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. കേസിൽ കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്നാണ് നിലവിലെ സൂചന. കൊലപാതകമാണെന്ന ആരോപണവും ഉയരുന്നുണ്ട്. നാദാപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.