ഷൊർണൂർ ജംങ്ഷൻ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിൻ യാത്രക്കാരന്റെ വിലയേറിയ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന കേസില്‍ രണ്ടുപേർ അറസ്റ്റില്‍. മലപ്പുറം ചെറുക്കാവ് സ്വദേശി അജിത്, കൊടുവള്ളി വാവാട് സ്വദേശി ഫസുറുദ്ദീൻ എന്നിവരെയാണ് ഷൊർണൂർ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്.
ഷൊർണൂർ ജങ്ഷൻ റെയില്‍വേ സ്റ്റേഷനില്‍ ഉച്ചയോടെയായിരുന്നു മോഷണം. ആറാം നമ്ബർ പ്ലാറ്റ്ഫോമില്‍ ട്രെയിൻ കാത്തിരിക്കുന്നതിനിടെ ഐഫോണ്‍ മോഷ്ടിച്ചെന്നായിരുന്നു മലപ്പുറം കുളപ്പറമ്ബ് സ്വദേശി മുഹമ്മദ് ഷഹാദിന്റെ പരാതി. അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കകം പ്രതികളെ പൊലീസ് പിടികൂടി. പ്രതികളുടെ കയ്യില്‍ നിന്നു ഫോണ്‍ കണ്ടെടുത്തതായി റെയില്‍വേ പൊലീസ് അറിയിച്ചു. അജിത്തിന്റെ പേരില്‍ മോഷണം, പോക്സോ, പിടിച്ചുപറി, കഞ്ചാവ്കടത്ത് ഉള്‍പ്പെടെ പതിനെട്ടിലധികം കേസുകളുണ്ട്.
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, തൃശൂർ ജില്ലകളിലായാണു കേസുകള്‍. കളവ്, കഞ്ചാവ് കടത്ത്, സ്ത്രീകളെ ശല്യം ചെയ്യല്‍, പോക്സോ ഉള്‍പ്പെടെ പതിനേഴ് കേസുകളില്‍ പ്രതിയാണ് ഫസുറുദ്ദീനെന്നു പൊലീസ് അറിയിച്ചു. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണു കേസുകള്‍. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.