കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന ബസിൽ ഇന്നലെയാണ് നടുക്കുന്ന സംഭവം ഉണ്ടായത് .തനിക്ക് ഒരു കുട്ടി ഉണ്ടെന്നും ഭർത്താവ് മരിച്ചതിനാൽ യുവാവുമായി വിവാഹത്തിന് താല്പര്യം ഇല്ലെന്ന് പറഞ്ഞിരുന്നുവെന്നും കുത്തേറ്റ യുവതി. അങ്കമാലിയിൽ നിന്ന് സനിലിനെ കണ്ടിരുന്നുവെന്ന് യുവതി പറഞ്ഞു. ഇയാൾ അറിയാതെയാണ് താൻ ബസിൽ കയറിയത്. പക്ഷെ എടപ്പാൾ സ്റ്റോപ്പിൽ ബസ് എത്തിയപ്പോൾ യുവാവും ബസിൽ കയറി. നീ മറ്റൊരാളുമായി സംസാരിക്കുന്നുണ്ടെന്നും ഫോൺ വിളിക്കുന്നുണ്ടെന്നും പറഞ്ഞാണ് ബാഗിൽ സൂക്ഷിച്ച കത്തി ഉപയോഗിച്ചു കുത്തിയതെന്ന് യുവതി പ്രതികരിച്ചു.
അയാൾ വിവാഹിതനാണ്. ഭീഷണി ഉള്ള കാര്യം പരാതിയായി പോലീസിൽ മുൻപ് നൽകിയിരുന്നുവെന്നും യുവതി പറഞ്ഞു അതേസമയം, യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചതിന് ശേഷം സ്വയം കഴുത്തറുത്ത യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ചികിത്സയിലുള്ളത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.