വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളികള്‍ രാവിലെ പല്ലുതേപ്പിന് മാവില ഉപയോഗിച്ചിരുന്നു. വിവിധ തരം ടൂത്ത് പേസ്റ്റുകള്‍ വിപണിയിലെത്തിയതോടെ ആളുകള്‍ എല്ലാവരും മാവിലയെ ഉപേക്ഷിക്കുകയായിരുന്നു.മനുഷ്യന്റെ ആരോഗ്യസംരക്ഷണത്തിന് എന്നും തണലായി നിലകൊള്ളുന്ന ഫലവൃക്ഷങ്ങളില്‍ പ്രധാനിയാണ് മാവ്. മാവില മാത്രം ഉപയോഗിച്ചുള്ള ‘ദന്തധാവനം’ അഥവാ പല്ല് തേപ്പ് ദിനചര്യയുടെ ഭാഗമായി കേരളത്തില്‍ മുമ്പ് നിലനിന്നിരുന്നു. എന്നാൽ നാട്ടിന്‍പുറങ്ങളില്‍ ഇന്നും പല്ല് വെടിപ്പാക്കാന്‍ മാവില ഉപയോഗിക്കുന്നവരുണ്ട്. ‘പഴുത്ത മാവില കൊണ്ട് പല്ല് തേച്ചാല്‍ പുഴുത്ത പല്ലും നവരത്നമാകും’ എന്നൊരു ചൊല്ല് തന്നെയുണ്ട്. ഇന്ന് മാര്‍ക്കറ്റില്‍ പല്ലിന് ശോഭ പകരുന്ന പല ചൂര്‍ണ്ണങ്ങളിലും മാവില ഘടകമാണ്. പല്ലിന് മാത്രമല്ല മോണരോഗങ്ങള്‍, അരുചി, പ്രമേഹം, രക്തസമ്മര്‍ദം, ഛര്‍ദി, ചര്‍മരോഗങ്ങള്‍, അതിസാരം, പൊള്ളല്‍, അ ള്സര്, ചെവി വേദന ഇവയിലെല്ലാം മുറ്റത്തെ മാവില നല്ല ഫലം തരുന്നു.
ശരീരത്തിന് ഗുണകരമായ നിരവധി ഘടകങ്ങള്‍ മാവിലയില്‍ അടങ്ങിയിട്ടുണ്ട്. Mangiferin എന്ന ഘടകം മാവിലയില്‍ സമൃദ്ധമാണ്. പോളിഫി നോള്‍സ്, ടെര്‍പെനോയ്ഡ്സ്, ഇരുമ്പ്, സോഡിയം, കാല്‍സ്യം, മഗ്നീഷ്യം, ജീവകങ്ങളായ A, B,E, C ഇവയാണ് മറ്റ് ഘടകങ്ങള്‍. മാവിന്റെ തളിര്, മൂപ്പെത്തിയ ഇലകള്‍, പഴുത്ത ഇലകള്‍, ഇലഞെട്ട്, ഇവയെല്ലാം ആയുര്‍വേദം വിവിധ രോഗങ്ങളില്‍ ഔഷധമാക്കാറുണ്ട്. ‘ആമ്ര പല്ലാവാദി കഷായം’, ‘ജംബാമ്രപല്ലവാദി കഷായം’ ഇവയില്‍ മാവില ഘടകമാണ്.
10 ഗ്രാം മാവിന്റെ തളിരില രണ്ട് കുരുമുളക് മണിയും ചേര്‍ത്ത് ചതച്ചു കഴിക്കുന്നത് ദഹനക്കേട് മൂലമുള്ള ഛര്‍ദി, വയറുവേദന, അതിസാരം ഇവയ്ക്ക് ഗുണം ചെയ്യും.മാവിന്റെ തളിരില പിഴിഞ്ഞ നീര് 10 മില്ലിലിറ്റര്‍ സമം തേനും ചേര്‍ത്ത് കഴിക്കുന്നത് ഛര്‍ദ്ദി അകറ്റും.മൂപ്പെത്തിയ വൃത്തിയാക്കിയ രണ്ട് മാവിലകള്‍ രണ്ട് ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളത്തില്‍ രാത്രിയില്‍ ഇട്ട് വെച്ച് രാവിലെ അരിച്ചു കുടിക്കുന്നത് പ്രമേഹരോഗിക്ക് ഗുണകരമാണ്. ആഴ്ചയില്‍ രണ്ട് തവണ ഈ പാനീയം കഴിക്കാം.മൂപ്പെത്തിയ മാവിലകളും സമം ഞാവലിന്റെ ഇലകളും, മഞ്ഞളും അല്പം ശര്‍ക്കരയും തൈരിന് വെള്ളത്തില്‍ അരച്ച് പുരട്ടുന്നത് കരപ്പനും തൊലിയിലെ പാടുകളും നീക്കും.ചുമയും ശ്വാസം മുട്ടലും ഉള്ളപ്പോള്‍ ഔഷധങ്ങള്‍ക്കൊപ്പം മൂപ്പെത്തിയ മാവില രണ്ടെണ്ണം ചേര്‍ത്ത് ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ചാറിയ ശേഷം തേനും ചേര്‍ത്ത് കഴിക്കുന്നത് ആശ്വാസം പകരും.മാവിന്റെ പഴുത്തില 2-3 എണ്ണം കീറിയിട്ട് അര ലിറ്റര്‍ വെള്ളം തിളപ്പിച്ച് കവിള്‍ക്കൊള്ളുന്നത് വായ്പ്പുണ്ണ് അകറ്റും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.