കോഴിക്കോട്: ജീവനക്കാര്‍ ചായ കുടിക്കാന്‍ പോയ സമയത്ത് സ്വകാര്യ ബസുമായി യുവാവ് കടന്നുകളഞ്ഞു. കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം.
കണ്ണൂര്‍ -കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസുമായാണ് യുവാവ് കടന്നത്. ഉടൻ തന്നെ തന്നെ ബസ് പോലീസ് പിന്തുടര്ന്ന് പിടികൂടി.
മാനാഞ്ചിറ വഴി കണ്ണൂര്‍ റോഡിലൂടെ ഓടിച്ച് പോവുകയായിരുന്നു. ജീവനക്കാര്‍ ചായകുടിച്ച് തിരിച്ചെത്തിയപ്പോള്‍ ബസ് കാണാത്തതിനെത്തുടര്‍ന്ന് പോലീസ് കണ്‍ട്രോള്‍റൂമില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് നഗരത്തിലെ സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ച് ബസ് പോയ വഴി മനസ്സിലാക്കി. പിന്നാലെ, ട്രാഫിക് പോലീസും നടക്കാവ് പോലീസും ചേര്‍ന്ന് നടക്കാവ് ഭാഗത്തുവെച്ച് പിടികൂടുകയായിരുന്നു.
ബസോടിച്ചിരുന്ന ആളോട് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ പരസ്പരവിരുദ്ധമായാണ് സംസാരിച്ചത്. കൂടുതല്‍ കാര്യങ്ങളന്വേഷിച്ചപ്പോള്‍ മാനസികാസ്വാസ്ഥ്യവും പ്രകടിപ്പിച്ചു. തുടര്‍ന്ന് ഇയാളെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശേിപ്പിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.