കോഴിക്കോട്: വീണ്ടും കല്ലേറിൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ചില്ലുകൾ തകർന്നു. ഇത്തവണ കോഴിക്കോട് ജില്ലയിലെ വടകരയിൽ ബുധനാഴ്ച വൈകീട്ട് നാലിനും നാലരയ്ക്കും ഇടയിലാണ് സംഭവം.
ട്രെയിനിന്റെ സി-8 കോച്ചിന്റെ ചില്ലുകളാണ് തകർന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല. റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു.
മൂന്ന് ദിവസം മുമ്പ് കണ്ണൂരിൽ മറ്റ് രണ്ട് ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായി. മംഗളൂരു-ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസിനും നേത്രാവതി എക്സ്പ്രസിനും നേരെയാണ് ഞായറാഴ്ച കണ്ണൂർ ജില്ലയിൽ കല്ലേറുണ്ടായത്. കല്ലേറിൽ എസി കോച്ചുകളുടെ വിൻഡോ ചില്ലുകൾ തകർന്നു.
കേന്ദ്ര റെയിൽവേ മന്ത്രാലയം സംസ്ഥാനത്തിന് ഒരു വന്ദേ ഭാരത് കൂടി അനുവദിക്കണമെന്ന് റിപ്പോർട്ടുകൾ ഉള്ള സാഹചര്യത്തിലാണ് സംഭവം. അതോടെ, ഇന്ത്യയിൽ ഒരേ റൂട്ടിൽ രണ്ട് വന്ദേഭാരത് ട്രെയിനുകളുള്ള ആദ്യ സംസ്ഥാനമായി കേരളം മാറും. വർധിച്ചുവരുന്ന കല്ലേറുകൾ റെയിൽ യാത്രക്കാരുടെ സുരക്ഷയിൽ ആശങ്ക ഉയർത്തുന്നുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.