തിരുവനന്തപുരം: ലോകത്തിൽ ആദ്യമായാണ് അക്ഷര ദേവിമാർ ഒരു ശ്രീകോവിലിൻ്റെ നാലു വശവും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നതെന്നും വിജയദശമി ദിനത്തിൽ വെങ്ങാന്നൂർ പൗർണ്ണമികാവ് ദേവി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയത് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമായി കരുതുന്നുവെന്നും കേരളാ ഗവർണ്ണർ മുഹമ്മദ് ആരിഫ് ഖാൻ പറഞ്ഞു.
വിഴിഞ്ഞം പൗർണ്ണമി കാവ് ദേവി ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ ഒൻപത് ദിവസമായി നടന്നു വരുന്ന ദേവി ഭാഗവത നവാ ഹയജ്ഞം പൂർണ്ണമാകുന്നതിനോടനുബദ്ധിച്ച് നടന്ന ഗവർണ്ണറുടെ സന്ദർശനം ക്ഷേത്രത്തിലെ ഭക്തർക്കും നാടിനും അനുഭവ വേദ്യമായ അനു ഭൂതി പകർന്നു. രാവിലെ അക്ഷര ആരംഭത്തിന് ധാരാളം കുട്ടികൾ എത്തിയിരുന്നു. ഭാഗവത ആചാര്യൻ ഡോ. പള്ളിക്കൽ സുനിൽ ഡോ. ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ കൂടി കുട്ടികൾക്ക് വിദ്യാരംഭം കുറിച്ചു കൊടുത്തു. ക്ഷേത്രത്തിൽ എത്തിയ ഗവർണ്ണറെ എം.എസ് ഭുവനചന്ദ്രൻ പള്ളിക്കൽ സുനിൽ അഡ്വ: രാജീവ് രാജധാനി, കിളിമാനൂർ അജിത്ത് കുമാർ വെള്ളാർ സന്തോഷ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.