മലപ്പുറം: കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്കോൺ വിദേശരാജ്യങ്ങളിൽ കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് വിമാനത്താവളത്തിൽ നിരീക്ഷണം ശക്തമാക്കി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലാണ് പരിശോധനാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്.
നിലവിൽ, അപകടസാധ്യത കൂടുതലുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് മാത്രമാണ് ഇപ്പോള്‍ സമ്ബര്‍ക്ക വിലക്ക്. ഏഴ് ദിവസം ക്വാറന്റൈനിൽ കഴിയണം.
ഇവരെ വിമാനത്താവളത്തിൽ ആർടിപിസിആർ പരിശോധിക്കുമെന്ന് കൊവിഡ് സർവൈലൻസ് ഓഫീസർ അറിയിച്ചു. ഏഴ് ദിവസത്തിന് ശേഷം വീണ്ടും പരിശോധിക്കും. ഇതില്‍ നെഗറ്റീവായാലാണ് പുറത്തിറങ്ങാനാവുക.
കഴിഞ്ഞ 25 മുതല്‍ അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ള നൂറോളം പേർ കരിപ്പൂർ വഴി വന്നിട്ടുണ്ട്. ഇവരെയെല്ലാം സമ്പർക്കത്തിൽ നിന്ന് വിലക്കിയിട്ടുണ്ട്. ഇവരുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ഹോങ്കോങ്, ബ്രസീൽ, ഇസ്രായേൽ, ചൈന, മൗറീഷ്യസ്, ന്യൂസിലാൻഡ്, സിംഗപ്പൂർ, ബംഗ്ലാദേശ് എന്നിവയുൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ നിലവിൽ അപകടസാധ്യതയിലാണ്.
കേന്ദ്ര മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനുള്ളിൽ RTPCR പരിശോധിച്ച് എയർസുവിധ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. കൊവിഡ് ഭീഷണി കുറഞ്ഞതിനെ തുടർന്ന് വിവിധ ഘട്ടങ്ങളിലായി വിദേശികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് കേന്ദ്ര സർക്കാർ പിൻവലിച്ചിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.