പോത്തന്‍കോട്: പട്ടാപ്പകല്‍ ഗുണ്ടാസംഘം വീട്ടില്‍ കയറി യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍.
ഓട്ടോ ഡ്രൈവര്‍ കണിയാപുരം സ്വദേശി രഞ്ജിത്ത് (28), ശാസ്തവട്ടം സ്വദേശികളായ നന്ദീഷ്, മൊട്ട നിധീഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘത്തിലെ ബാക്കിയുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.
മംഗലപുരം ചെമ്ബകമംഗലം ലക്ഷംവീട് കോളനി സ്വദേശി സുധീഷ് (35) ആണ് മരിച്ചത്. പോത്തന്‍കോട് കല്ലൂരില്‍ ശനിയാഴ്ച 2.45ഓടെയാണ് സംഭവം.ബൈക്കുകളിലും ഓട്ടോയിലുമായെത്തിയ 12 അംഗ സംഘമാണ് ആക്രമണം നടത്തിയത്. വ്യക്തമായ പദ്ധതിയോടെയെത്തിയ ഗുണ്ടാസംഘം ആദ്യം നാടന്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അക്രമികളെ കണ്ട് സുധീഷ് സമീപത്തെ ബന്ധുവീട്ടില്‍ ഓടിക്കയറി.
വീടിെന്റ വാതിലും ജനലും തകര്‍ത്ത് അകത്തുകയറിയ സംഘം അവിടെയുണ്ടായിരുന്ന കുട്ടികള്‍ക്ക് മുന്നിലിട്ട് സുധീഷിനെ ദേഹമാസകലം വാളും മഴുവും കൊണ്ട് വെട്ടി. ഇടതുകാല് വെട്ടിയെടുത്ത് ബൈക്കില്‍ അരകിലോമീറ്റര്‍ അകലെ കല്ലൂര്‍ മൃഗാശുപത്രി ജങ്ഷനിലെത്തി ആഹ്ലാദ പ്രകടനം നടത്തി. തുടര്‍ന്ന് റോഡില്‍ വലിച്ചെറിഞ്ഞശേഷം രക്ഷപ്പെട്ടു. ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയതിനാല്‍ ആരും വീടുകളില്‍നിന്ന് പുറത്തിറങ്ങിയില്ല.
ഗുണ്ടാപ്പകയാണ് കൊലപാതക കാരണമെന്നാണ് നിഗമനം. മംഗലപുരം, ആറ്റിങ്ങല്‍ സ്റ്റേഷനുകളില്‍ വധശ്രമം, അടിപിടി കേസുകളില്‍ പ്രതിയാണ് സുധീഷ്. ആറ്റിങ്ങല്‍ മങ്ങാട്ടുമൂലയില്‍ ഈമാസം ആറിന് സുധീഷിെന്റ സംഘം വീട് ആക്രമിച്ച് രണ്ടുപേരെ വെട്ടിയിരുന്നു. അഞ്ചംഗസംഘം നടത്തിയ ആക്രമണത്തില്‍ നാലുപേര്‍ ജയിലിലാണ്. കല്ലൂര്‍ പാണന്‍വിളയിലെ അമ്മയുടെ കുടുംബവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു സുധീഷ്.
കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷും സംഘവുമാണ് വെട്ടിയതെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി സുധീഷ് പൊലീസിന് മൊഴി നല്‍കിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.