മദ്രാസ് ഐ’ എന്നറിയപ്പെടുന്ന കണ്ണിലെ അണുബാധയായ ‘കൺജങ്ക്റ്റിവിറ്റിസ്’ വർദ്ധിച്ചുവരുന്നതായി തമിഴ്‌നാട് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തുടനീളം പ്രതിദിനം 4,000-4,500 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. തമിഴ്‌നാട്ടിൽ ഏകദേശം 1.5 ലക്ഷത്തോളം ആളുകൾ കൺജങ്ക്റ്റിവിറ്റിസിന് ചികിത്സ തേടി. കൺജങ്ക്റ്റിവിറ്റിസിന്റെ 90 ശതമാനവും അഡിനോവൈറസ് മൂലമാണ് ഉണ്ടാകുന്നത്.
‘രോഗം ബാധിച്ച കണ്ണ് ചുവപ്പും, ചൊറിച്ചിലും കൂടാതെ കണ്ണുനീർ പോലെ കണ്ണിൽ നിന്ന് ഉണ്ടാകുന്നു. ചിലരിൽ ഇത് പെട്ടെന്ന് രണ്ടാമത്തെ കണ്ണിലേക്കും പടരുന്നു. പ്രത്യേകിച്ച് കുട്ടികളിൽ ഇത് അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ആളുകൾക്കിടയിൽ അതിവേഗം പടരുന്നു. കണ്ണിൽ നിന്നുള്ള സ്രവങ്ങളിലൂടെയാണ് കൺജങ്ക്റ്റിവിറ്റിസ് പടരുന്നത്. ഒരു വ്യക്തി അവന്റെ/അവളുടെ കണ്ണിൽ സ്പർശിച്ചാൽ, അണുബാധയുള്ള വൈറസോ ബാക്ടീരിയയോ മറ്റൊരാൾക്കോ സ്രവവുമായി സമ്പർക്കം പുലർത്തുന്ന വസ്തുവിലേക്കോ കൈമാറാൻ കഴിയും . കൺജങ്ക്റ്റിവയിലെ വീക്കം മൂലം കണ്ണുകൾ ചുവപ്പായി കാണപ്പെടുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









