കോഴിക്കോട് : ഇരിവഴിഞ്ഞി, ചാലിയാര്‍ നദികളുടെ സംഗമ തീരമായ ചൊറുവാടിയില്‍ മണൽവാരൽ വ്യാപകം. അതിഥി തൊഴിലാളികളെ ഉപയോഗിച്ചാണ് രാത്രികാലങ്ങളിൽ മണൽക്കടത്ത് നടത്തുന്നത്.രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ 6 വരെയുള്ള സമയത്ത് നിരവധി ടിപ്പടര്‍ ലോറികളാണ് കടവിലെത്തുന്നത്. രാത്രി 11 മുതൽ രാവിലെ ആറുവരെ ഒട്ടേറെ ടിപ്പർ ലോറികളാണ് കടവിൽ എത്തുന്നത്. ഇടവഴിക്കടവ് പാലത്തിന് സമീപത്തെ കടവില്‍ ദിനംപ്രതി 20 ടിപ്പര്‍ ലോറികൾ മണൽ കടത്തുന്നുണ്ട്. ചെറുവാടികടവിലും കൂട്ടകടവിലും സമാനമായ രീതിയിൽ വൻതോതിൽ മണൽ കടത്തുന്നുണ്ട്.
ഗ്രാമഞ്ചാത്ത് പൊലീസിനെയും, പൊലീസ് പഞ്ചായത്തിനെയും പഴിചാരുകയാണ്. ചാലിയാറിലെ പൊലീസ് ബോട്ട് കേട് വന്നത് മണ്‍ല്‍ക്കാള്ളയ്ക്ക് ആക്കം കൂട്ടി. പ്രതിഷേധം ശക്തമായാപ്പോള്‍ ഇന്നലെ രാത്രി മുക്കം പൊലീസ് കടവിലെത്തി ഒരു ടിപ്പര്‍ ലോറി പിടികൂടി.
ചെറുവാടികടവില്‍ പഞ്ചായത്ത് സ്ഥാപിച്ച ചങ്ങലയുടെ പൂട്ട് തുറന്നാണ് മാസങ്ങളായി മണല്‍ കടത്ത് തുടരുന്നത്. പൂട്ടിന്റെ താക്കോൽ എങ്ങനെ കിട്ടുന്നുവെന്നാണ് നാട്ടുകാരുടെ ചോദ്യം. മറ്റ് രണ്ട് കടവുകളിലും ചടങ്ങല പൊട്ടിച്ചാണ് മണല്‍ കടത്ത് നടത്തുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.