മാവൂർ: ട്യൂഷനു പോയ ഒൻപതാം ക്ലാസുകാരിയോട് അപമര്യാദയായി പെരുമാറിയ സ്വകാര്യ ബസ് ജീവനക്കാരൻ അറസ്റ്റിൽ. ബനാറസ് ബസിലെ കണ്ടക്ടർ കൽപ്പള്ളി സ്വദേശി മുഹമ്മദ് സിനാനെ (22) യാണ് മാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ടിക്കറ്റ് നൽകുന്നതിനിടെ സൗഹൃദ സംഭാഷണം നടത്തിയ ശേഷം സീറ്റിൽ യുവതിയുടെ അരികിലിരുന്ന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. എതിർത്ത കുട്ടിയോട് സംഭവം ആരോടും പറയരുതെന്ന് ഇയാൾ പറഞ്ഞിരുന്നു. സംഭവത്തിന് ശേഷം കുട്ടി ഭയന്ന് സുഹൃത്തിനോടും അമ്മയോടും വിവരം പറയുകയായിരുന്നു.
പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത് കോഴിക്കോട് സ്പെഷ്യൽ സബ് ജയിലിലടച്ചു. മാവൂർ എസ്ഐ മഹേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ മോഹനൻ, സിവിൽ പൊലീസ് ഓഫിസർ നിഗില എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷണം നടത്തിയത്. ബസും കസ്റ്റഡിയിലെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.