കോഴിക്കോട്: നാട്ടുമാവുകള്‍ വെച്ച് പിടിപ്പിക്കുന്ന ‘നാട്ടുമാമ്ബാത’ പദ്ധതിയുമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്. കനാലുകള്‍,പുഴകള്‍, റോഡുകള്‍ ഇവയുടെ ഓരങ്ങളിലും മറ്റ് സൗകര്യപ്രദമായ സ്ഥലങ്ങളിലും നാട്ടുമാവുകള്‍ വെച്ച് പിടിപ്പിച്ച് സംരക്ഷിക്കുന്ന പദ്ധതിയാണിത്. ആദ്യഘട്ടത്തില്‍ നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിലാണ് പദ്ധതി നടപ്പിലാക്കുക. പിന്നീട് മറ്റ് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും.
ഏപ്രില്‍ 24ന് നാട്ടുമാവിന്റെ പ്രാധാന്യത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന ശില്പശാല ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളില്‍ നിന്നുമുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തി നടത്തും. ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ കമ്ബ്യൂട്ടര്‍ വല്‍ക്കരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് നല്‍കാനും ധാരണയായി. നാട്ടുമാവിന്‍ തൈകള്‍, മാങ്ങയുടെ വിത്തുകള്‍ എന്നിവ നല്‍കാന്‍ സന്നദ്ധത ഉള്ളവര്‍ 96565 30675 എന്ന നമ്ബറില്‍ ബന്ധപ്പെടണം.
ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി കണ്‍വീനര്‍ വടയക്കണ്ടി നാരായണന്‍, കേരള ബയോഡൈവേഴ്സിറ്റി ബോര്‍ഡ് ജില്ലാ ഓര്‍ഡിനേറ്റര്‍ ഡോ. കെ പി മഞ്ജു, നാസര്‍ എറക്കോടന്‍, ജില്ലാ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് നാരായണന്‍, ജൂനിയര്‍ സൂപ്രണ്ട് പ്രവീണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.